SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.31 PM IST

അന്നത്തിന് വകയില്ലാതെ തെരുവുകച്ചവടക്കാർ

new

കോഴിക്കോട്: സർവേ നടപടികൾ പൂർത്തിയായെങ്കിലും തിരിച്ചറിയൽ കാർഡോ ലൈസൻസോ ലഭിക്കാത്ത സാഹചര്യത്തിൽ നൂറു കണക്കിന് തെരുവുവ്യാപാരികൾ ത്രിശങ്കുവിൽ തന്നെ. കച്ചവടം മുടങ്ങിയതോടെ വരുമാനവഴി അടഞ്ഞ് ഓണനാളിലും അർദ്ധപ്പട്ടിണിയിലായിരുന്നു മിക്കവരും. കാലങ്ങളായി തെരുവുവ്യാപാരം നടത്തിവന്ന പലർക്കും അശാസ്ത്രീയ സർവേ നടപടികൾ മൂലം നിലവിൽ കച്ചവടം ചെയ്യാനാവാത്ത അവസ്ഥയാണ്.

തെരുവുവ്യാപാരം അനുവദിച്ച ഇങ്ങളിൽ പോലും കൊവിഡ് നിയന്ത്രണത്തിന്റെ പേരു പറഞ്ഞ് വ്യാപാരികളെ ഒഴിപ്പിക്കുന്നതും പതിവുകാഴ്ചയാണ്. ഇത്തവണ ഓണത്തോടനുബന്ധിച്ച് പല മേഖലകളിലും ഇളവുകൾ വന്നപ്പോഴും തെരുവുകച്ചവടക്കാർക്ക് രക്ഷയുണ്ടായില്ല. തിരിച്ചറിയൽ കാർഡുള്ള വ്യാപാരികളെ ഒഴിപ്പിക്കരുതെന്ന കോടതി ഉത്തരവ് പോലും മുഖവിലക്കെടുക്കാതെയായിരുന്നു നടപടി.

സംസ്ഥാനത്ത് ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ തുടരവെ ലൈസൻസുള്ള വ്യാപാരികൾക്കു മാത്രമേ തെരുവുവ്യാപാരത്തിന് അനുമതിയുള്ളു. കോഴിക്കോട് നഗരത്തിൽ രണ്ടു ഘട്ടങ്ങളിലായി സർവേ നടപടികൾ പൂർത്തിയാക്കിയെങ്കിലും ആയിരത്തിലധികം കച്ചവടക്കാർക്ക് ഇപ്പോഴും തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടില്ല.

നേരത്തെ 2017-ൽ നടത്തിയ സർവേയിൽ കോഴിക്കോട് നഗരപരിധിയിൽ ഏതാണ്ട് 2100 തെരുവു വ്യാപാരികളുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇവരിൽ 1682 പേർക്ക് മാത്രമേ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ളു. 2020-ൽ നടത്തിയ രണ്ടാംഘട്ട സർവേയിൽ 2323 തെരുവ് കച്ചവടക്കാരുണ്ടെന്ന് കണ്ടെത്തിയെങ്കിലും അവശേഷിക്കുന്നവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല.

കൊവിഡ് കാലത്ത് നടത്തിയ സർവേ പൂർണമല്ലെന്നാണ് തെരുവു വ്യാപാരികൾ പറയുന്നത്. കൊവിഡ് വ്യാപനവേളയിൽ ക്വാറന്റൈനിലായിരുന്ന നിരവധി പേർ സർവേയിൽ ഉൾപ്പെടാതെ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുനർസർവേ അനിവാര്യമാണെന്ന വാദമാണ് ഇവരുടേത്. കോർപ്പറേഷൻ അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുമുണ്ട്.

നിയമപ്രകാരം തിരിച്ചറിയൽ കാർഡ് ലഭിക്കുന്നവർക്ക് വെൻഡിംഗ് ലൈസൻസ് നൽകേണ്ടതും തറവാടക നിശ്ചയിച്ച് വ്യാപാരം നടത്തുന്നതിനുള്ള സ്ഥലം മാർക്ക് ചെയ്തു കൊടുക്കേണ്ടതും കോർപറേഷന്റെ ചുമതലയാണ്. കോർപറേഷൻ അധികൃതർ ഇതു കൃത്യമായി നിർവഹിക്കാത്തത് കാരണം കച്ചവടത്തിനെത്തുന്നവരെ പൊലീസ് ഒഴിപ്പിക്കുന്ന അവസ്ഥയാണ്.

''പാവപ്പെട്ടവരെ ഉപദ്രവിക്കുന്ന നിലപാടാണ് കോർപ്പറേഷന്റേത്. ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ അനാസ്ഥ മൂലമാണ് തെരുവ് കച്ചവടക്കാരുടെ ലെെസൻസ് വെെകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയ സർവേയിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുമില്ല. പുനർസർവേ നടത്തിയേ പറ്റൂ.

കെ. രാജീവ്, ജില്ലാ പ്രസിഡന്റ്,

ഐ.എൻ.ടി.യു.സി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.