SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.26 PM IST

ഫറോക്ക് കാത്തിരിപ്പിലാണ് ; ഇരുമ്പുപാലത്തിന് ബദലുയരാൻ

lockel
ഫറോക്കിലെ പഴയ ഇരുമ്പുപാലം

ഫറോക്ക്: ഫറോക്കിൽ ചരിത്രസാക്ഷിയായി നിലകൊള്ളുന്ന പഴയ പാലത്തിനു ബദൽ പാലമുയരാൻ ഇനിയും കാത്തിരിക്കണോ ?. ഈ ചോദ്യം നാട്ടുകാരിൽ നിന്നു കൂടുതൽ ശക്തമായിക്കഴിഞ്ഞു. പുതിയൊരു പാലം വേണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്.

ഓടു വ്യവസായ നഗരമായ ഫറോക്കിൽ ബ്രിട്ടീഷ് ഭരണകാലത്ത് 1883ലാണ്ചാലിയാറിനു കുറുകെ കമാനാകൃതിയിൽ ഇരുമ്പുപാലം നിർമ്മിച്ചത്. കാലപ്പഴക്കവും കേടുപാടുകളുമേൽപ്പിച്ച തളർച്ച പാലത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. 2005 ൽ പാലം നവീകരിച്ചിരുന്നെങ്കിലും വീണ്ടും സ്ഥിതി മോശമാവുകയായിരുന്നു.

വലിയ വാഹനങ്ങൾക്ക് ഇരുവശങ്ങളിലേക്കു കടന്നു പോകാനുള്ള സൗകര്യമില്ല. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്ക് പതിവുസംഭവമാണ്. 1976 ലാണ് ഫറോക്ക് പേട്ടയെയും മമ്മിളിക്കടവിനെയും ബന്ധിപ്പിച്ച് പി ഡബ്ല്യു ഡി ചാലിയാറിൽ പുതിയ പാലം നിർമ്മിച്ചത്. പുതിയ പാലം വന്നതോടെ ഇരുമ്പുപാലം പഴയ പാലമായി. ദീർഘദൂര ബസ്സുകൾ ഫറോക്ക് വഴി വരാതായതോടെ ഈ ചരിത്രനഗരം ഒറ്റപ്പെടുകയായിരുന്നു. കോട്ടക്കടവ്, കരുവൻതുരുത്തി കടവ് പാലങ്ങളിലൂടെ വടക്കോട്ടു വരുന്ന വാഹനങ്ങൾ ഫറോക്കിലൂടെയാണ് ദേശീയപാതയിൽ പ്രവേശിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.