കോഴിക്കോട്: പ്രകൃതിയുടെ പ്രതിഭാസമായ നിഴലില്ലാ ദിനം വീണ്ടുമെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് നിഴലില്ലാ പ്രതിഭാസം ജില്ലയിൽ ദൃശ്യമായത്. സൂര്യൻ നിഴലില്ലാ നിമിഷങ്ങൾ സമ്മാനിക്കുന്ന സീറോ ഷോഡോ ഡേ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഈ വർഷത്തെ രണ്ടാമത്തെ നിഴലില്ലാ ദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ ഏപ്രിൽ 19 നായിരുന്നു ആദ്യദിനം.
നട്ടുച്ചയ്ക്ക് ഏതൊരു ലംബവസ്തുവിനും (90 ഡിഗ്രിയിൽ കുത്തനെ നിൽക്കുന്ന) നിഴലുണ്ടാകില്ല എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ആ സമയത്ത് നിവർന്നു നിൽക്കുന്ന മനുഷ്യരുൾപ്പടെ നിഴൽ വീഴ്ത്തുകയില്ല. ഇതിനു കാരണം ആ സമയത്ത് സൂര്യൻ തലയ്ക്കു നേരെ മുകളിലായിരിക്കും എന്നതു തന്നെ. ഒരു വർഷം ഒരിടത്ത് രണ്ട് തവണ മാത്രമാണ് നിഴലില്ലാ ദിനം വന്നെത്തുക.
മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ഇന്നലെ നിഴലില്ലാ ദിന നിരീക്ഷണം നടത്തിയിരുന്നു. ക്യുറേറ്റർ ആൻഡ് പ്രോജക്ട് കോ ഓർഡിനേറ്റർ ബിനയ് ദുബെ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |