കോഴിക്കോട്: സംസ്ഥാനത്തെ കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ഇനി ഗ്രൂപ്പിന്റെ പേരിൽ വീതംവെപ്പില്ല. ജനകീയ നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അഭിപ്രായം തേടി പാർട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീൺകുമാറിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി പി എമ്മിനും ബി ജെ പിക്കുമെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ തുടക്കമാണിത്. താഴെത്തട്ടിൽ നിന്നു പ്രവർത്തകരെ വളർത്തിക്കൊണ്ടുവരികയെന്നതാണ് പുതിയ ഡി സി സി പ്രസിഡന്റിന്റെ പ്രഥമ ചുമതല.
കോൺഗ്രസിലെ മാലിന്യങ്ങളെ സ്വീകരിക്കുകവഴി സി പി എം വേസ്റ്റ് ബോക്സായി മാറിയിരിക്കുകയാണ്. കോൺഗ്രസിന്റെ കാര്യങ്ങൾ സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ നോക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |