കോഴിക്കോട്: നിപ മരണം റിപ്പോർട്ട് ചെയ്തതിനു ശേഷം ജില്ലയിൽ കൊവിഡ് മരണം കൂടിയെന്ന പ്രചാരണം വ്യാജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ. കൊവിഡ് സ്ഥിരീകരിച്ച മരണം മാത്രമാണ് അതാത് ദിവസം റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് കൺട്രോൾ റൂമിൽ നിന്ന് ആരെയും മാറ്റിയിട്ടില്ല.സുപ്രധാന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ആർക്കും നിപ നിയന്ത്രണ പ്രവർത്തനങ്ങളുടെ ചുമതല നൽകിയിട്ടില്ല. നിപയുടെ അധിക ചുമതല ചിലർക്ക് കൂടി നൽകി നിപ പ്രതിരോധവും കൊവിഡ് പ്രതിരോധവും മികച്ച രീതിയിലാണ് മുന്നോട്ട് കൊണ്ടു പോകുന്നത്. ജില്ലാതലം മുതൽ വാർഡ് തലം വരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു. കൊവിഡ് പരിശോധൻ , വാക്‌സിനേഷൻ എന്നിവയെല്ലാം മികച്ച രീതിയിലാണ് നടന്നു വരുന്നതെന്ന് ഡി.എം.ഒ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |