കോഴിക്കോട്: ഇരുൾപരത്തിയ കൊവിഡ് കാലത്തും ശ്രീജിത്തിന്റെ മായാജാലത്തിന് മങ്ങലേറ്റില്ല, സോഷ്യൽ മീഡിയയുടെ അനന്തസാദ്ധ്യതകളിൽ മിന്നിമറയുകയാണ് ഈ മജീഷ്യന്റെ മാന്ത്രിക വടി. വീട് മാജിക് വേദിയാക്കിയാണ് അദ്ധ്യാപകൻ കൂടിയായ മായാജാലക്കാരന്റെ മാന്ത്രിക പ്രകടനം.
ഓൺലൈൻ ക്ലാസുകളുടെ തിരക്കൊഴിഞ്ഞാൽ വീട്ടിലെ അരങ്ങുണരും.കാണികളായി വീട്ടുകാർ സദസിലെത്തുന്നതോടെ കാഴ്ചകൾക്ക് പതിൻമടങ്ങ് നിറംവരും. കൊവിഡ് കാലത്ത് നിരവധി മാജിക് ഷോകളാണ് ഓൺലൈനായി അവതരിപ്പിച്ചത്. പരിമിതികളുണ്ടെങ്കിലും ഓൺലൈൻ പരിപാടികൾക്ക് വലിയ സാദ്ധ്യതയാണുള്ളതെന്ന് ശ്രീജിത്ത് പറയുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടിയാണ് ഷോകളേറെയും ചെയ്യുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഉദയം പദ്ധതിക്ക് വേണ്ടിയും എം.വി.ആർ കാൻസർ സെന്ററിനു വേണ്ടി നടത്തിയ ലഹരി വിരുദ്ധ സന്ദേശങ്ങളുയർത്തിയ മാജിക് ഷോകളും ഏറെ ശ്രദ്ധേയമായി. കോഴിക്കോട് ചിൽഡ്രൻസ് ഹോമിനു വേണ്ടിയും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കർക്ക് വേണ്ടിയും നടത്തിയ മാജിക് ഷോകളും വൻ വിജയമായിരുന്നു. പ്രശസ്ത മജീഷ്യൻ ശ്രീധരൻ വിയ്യൂരിന്റെ മകനാണ് ശ്രീജിത്ത്.ആറുവയസു മുതൽ ശ്രീജിത്ത് മാജിക് വേദികളിലുണ്ട്. കൊയിലാണ്ടി വിയ്യൂർ സ്വദേശിയായ ശ്രീജിത്ത് മേപ്പയ്യൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |