കോഴിക്കോട്: മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന പെയർ ട്രോളിംഗിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കടലിന്റെ അടിത്തട്ടും ഇടത്തട്ടും മേൽതട്ടുമായി രണ്ടു ബോട്ടുകൾ ഒരേ സമയം ഉഴുതുമറിയ്ക്കുകയാണ് പെയർ ട്രോളിംഗിലൂടെ.
600 എച്ച് പിയ്ക്ക് മുകളിൽ ശേഷിയുള്ള ചൈനീസ് എൻജിനുകൾ ഘടിപ്പിച്ച യാനങ്ങളിൽ ഒരു കിലോമീറ്ററോളം നീളമുള്ള വലകൾ ഉപയോഗിച്ച് പത്ത് നോട്ടിക്കൽമൈൽ വേഗത്തിലാണ് ഈ മത്സ്യബന്ധനം. പരമ്പരാഗത തൊഴിലാളികൾക്ക് ലഭിക്കാറുള്ള മത്തി, നത്തോലി, അയല തുടങ്ങിയ ഇനങ്ങൾ പൂർണമായും ഇല്ലാതാവുകയാണ്. ഇത്തരം ബോട്ടുകൾ പിടിച്ചെടുക്കാൻ ഫിഷറീസ് വകുപ്പ് തയ്യാറായില്ലെങ്കിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്തിറങ്ങുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി എം.നാസർ പറഞ്ഞു. ഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്ന് ബേപ്പൂർ മറൈൻ എൻഫോഴ്സ്‌മെന്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |