കോഴിക്കോട് : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയതിന് നന്ദിയുണ്ട്; കോൺഗ്രസ് നേതാക്കളോടായി കെ.പി.അനിൽ കുമാർ പറഞ്ഞു.
സി.പി.എം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വീണ്ടും അനിൽകുമാർ.ആരോപണ ശരങ്ങൾ തീർത്തു. കെ.കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ കണ്ണൂർ ചിറക്കൽ കോവിലകം വക ചിറക്കൽ രാജാസ് സ്‌കൂൾ വാങ്ങാൻ പിരിച്ച പണം എവിടെപ്പെയെന്ന് കെ.പി.സി.സി.പ്രസിഡന്റ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം നേതൃത്വത്തിലുള്ള ബോർഡാണ് ഇപ്പോൾ സ്‌കൂൾ നടത്തുന്നത്. 16 കോടിയ്ക്ക് രൂപയ്ക്ക് സ്കൂൾ വാങ്ങുകയായിരുന്നു. കെ. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത 16 കോടി രൂപ എവിടെ പോയെന്ന് മറുപടി നൽകാൻ കെ.പി.സി.സി പ്രസിഡന്റിന് ബാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കബളിപ്പിക്കലും വഞ്ചിക്കലുമാണ് കോൺഗ്രസ് നയം. വിശ്വസിക്കാൻ കൊള്ളാത്തയാളാണ് കെ.പി.സി.സി പ്രസിഡന്റ്. ഹരിത എം.എൽ.എ യെന്ന് പേര് കേട്ട വി.ഡി.സതീശൻ തൃശൂരിലെ മാലിന്യം തള്ളുന്ന കമ്പനിയുടെ തൊഴിലാളി യൂണിയന്റെ പ്രസിഡന്റാണെന്നും അനിൽകുമാർ ആരോപിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.എം.പി പറഞ്ഞു. മൂലക്കല്ലിളകിയ കെട്ടിടമാണ് കോൺഗ്രസ്. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ സി.പി. എമ്മിനേ കഴിയൂ. ഇത് തിരിച്ചറിയുന്ന നിരവധിയാളുകൾ ഇനിയും കോൺഗ്രസ് വിടുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ .പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.പി. ദാസൻ, ടി.ദാസൻ, എം.ഗിരീഷ്, കെ.ദാമോദരൻ എന്നിവർ അനിൽകുമാറിനെ ഹാരമണിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |