SignIn
Kerala Kaumudi Online
Friday, 29 March 2024 12.31 PM IST

മലയോരത്ത് കാട്ടുമൃഗ ശല്യം രൂക്ഷം, നടുവൊടിഞ്ഞ് മലയോര കർഷകർ

1

തലയാട് : കൃഷിയിറക്കുന്നതിൽ പേരു കേട്ടവരാണ് തലയാട്ടെ കർഷകർ. കൃഷിയെ അറിഞ്ഞു പണിയെടുക്കുന്നവർ എന്ന ഖ്യാതിയും ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ വിളവെടുപ്പും നൂറുമേനിയായിരുന്നു. എന്നാൽ ഇന്നിപ്പോൾ ഓരോ ദിവസവും ഉണരുന്നത് ഇന്നെങ്കിലും കാട്ടുമൃഗങ്ങൾ കൃഷി നശിച്ചിട്ടുണ്ടാവരുതേ എന്ന പ്രാർത്ഥനയോടെയാണ്. മലയോര ഗ്രാമങ്ങളായ തലയാട്, ചീടിക്കുഴി, പേര്യമല, മണിച്ചേരി, വയലട, ചെമ്പുങ്ങര, ചുരത്തോട് പ്രദേശങ്ങളിലെ കർഷകരുടെ ദുരിത കഥയാണിത്.വാഴ, ചേമ്പ്,ചേന, കപ്പ, കൊക്കോ എന്നിവയെല്ലാമായിരുന്നു ഇവിടുത്തെ പ്രധാന കൃഷികൾ. കൃഷിയിറക്കി അധിക നാളാകുന്നതിനു മുമ്പ് കാട്ടുപന്നികൾ മണ്ണ് കുത്തിയിളക്കി വിളകളടക്കം നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്.നാളുകളായി തുടരുന്ന കാട്ടുപന്നി ആക്രമണത്തിൽ ചെറുകിട കർഷകർക്ക് ആണ് ഏറെ നാശം.

കർഷകർ ഏറെയും ബാങ്കിൽ നിന്ന് ലോണെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്. യുവ കർഷകർ ഉൾപ്പെടെ പല കർഷകരും കൃഷിയിൽ നിന്നും പിന്മാറുകയാണ്. എന്തിനേറെ ആകെ പിടിച്ചു നിന്നത് നാളികേര കൃഷിയിലായിരുന്നു. ഇപ്പോൾ വാനരപ്പടയുടെ ശല്യം കൂടിയതോടെ ആ പ്രതീക്ഷയും അവസാനിച്ചു. ജാതി, കൊക്കോ, ഗ്രാമ്പൂ എന്നിവയെല്ലാം കുരങ്ങന്മാർ നശിപ്പിച്ചു.തലയാട് കടമല ദിലീപ് ജോസിന്റെ വിളവെടുക്കാറായ കപ്പ ത്തോട്ടം കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചു. തടത്തിൽ ജോണിയുടെ തെങ്ങിൻ തോട്ടത്തിലെ നാളികേരവും ഇളനീരും കുരങ്ങന്മാർ നശിപ്പിച്ചു . ഇങ്ങനെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ കയറി കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുകയാണ്. ഞാൻ തനിച്ച് 500 നേന്ത്രവാഴ കൃഷി ചെയ്തിരുന്നു.

കഴിഞ്ഞ നാല് വർഷമായി വാഴയും മറ്റു ഇടവിള കൃഷികളും ചെയ്യാതെ.പിന്നെ ആകെ പ്രതീക്ഷയുണ്ടായിരുന്നത് തെങ്ങുകൃഷിയായിരുന്നു. വാനരപ്പട കൂട്ടത്തോടെ വന്ന് നാളികേരവും ഇളനീരും , മൊച്ചിങ്ങ വരെ നശിപ്പിച്ചു. ഇനി ഞങ്ങൾ എന്ത് ചെയ്യണം.

കടമല ദിലീപ്

ഇടവിള കൃഷിയിൽ നിന്ന് നല്ല വരുമാനം ഉണ്ടായിരുന്നു. നേരത്തെ പല കർഷകർക്കും ലൈസൻസുള്ള തോക്കുകൾ ഉണ്ടായിരുന്നു. ഇലക്ഷൻ സമയത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ പറയും. പിന്നീട് അവ പുതുക്കി കിട്ടുന്നതിന് വേണ്ടി പല തവണ നടക്കേണ്ടി വരുന്നു. അതിനാൽ പലരും തോക്കു വേണ്ടന്ന് എഴുതി കൊടുക്കുകയാണ് പതിവ്.

ഷാജു -

നരിപ്പാറ കർഷകൻ

പന്നി ശല്യം കൊണ്ട് നടുവൊടിഞ്ഞ കർഷകരിൽ ഏറെയും ഇടവിള കൃഷികൾ നിർത്തി. ആകെയുണ്ടായിരുന്ന ആശ്വാസം തെങ്ങുകൃഷിയായിരുന്നു. വാനര കൂട്ടങ്ങൾ ഒന്നായെത്തി എല്ലാം നശിപ്പിച്ചു. പല കർഷകരും ലോൺ എടുത്ത് തിരിച്ചടയ്ക്കാനാവത്ത അവസ്ഥയിലാണ്. കർഷകരെ രക്ഷിക്കാൻ സർക്കാർ തലശാശ്വത പരിഹാരം കാണണം

റിയാസ് - തലയാട് യുവ കർഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.