കുറ്റ്യാടി: കാവിലുംപാറയിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ വൈകില്ലെന്ന് ഇ.കെ.വിജയൻ എം.എൽ.എ വ്യക്തമാക്കി.
ദുരിതബാധിത പ്രദേശങ്ങളായ വള്ളുവൻകുന്ന്, പൊയിലോംചാൽ, ഒന്നാംമുക്ക്, മുറിയൻ ചുരണി റോഡ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ചാത്തങ്കോട്ട്നട സ്കൂളിലും പൊയിലോംചാൽ ബാലവാടിയിലും മറ്റുമാണ് ദുരിതബാധിതരെ താമസിപ്പിച്ചിരിക്കുന്നത്. റവന്യു അധികൃതരുമായി കൂടിയാലോചിച്ച് തുടർനടപടികൾ കൈക്കൊള്ളും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ്, വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്ജ്, അനിൽകുമാർ പരപ്പുമ്മൽ, കെ.വി തങ്കമണി, ബോബി മൂക്കൻതോട്ടം, റോബിറ്റ് പുതുക്കുളങ്ങര, വില്ലേജ് ഓഫീസർ എം.പി നന്ദകുമാർ, പി. എം.വത്സൻ, കെ.രമേശൻ എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |