ബാലുശ്ശേരി: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നയത്തിനെതിരെ മണ്ണിന്റെ മക്കൾ കോർത്ത സമര കരങ്ങൾക്ക് ഒരാണ്ട് തികയുമ്പോൾ സമര ഓർമ്മയിൽ പുളകിതരാവുകയാണ് പനങ്ങാട് നോർത്ത് എ.യു.പി സ്കൂളിലെ അദ്ധ്യാപകൻ സബീഷും വിദ്യാർത്ഥിയായ വൈഷ്ണവും .
കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് പോയ സംഘത്തിനൊപ്പം ജനുവരി 11 നാണ്
ബാലുശ്ശേരി പനങ്ങാട് നോർത്ത് സ്വദേശികളായ യുവ പോരാളികൾ സമരഭൂമിയിലേക്ക് തിരിച്ചത്. 15 ന് ഹരിയാന - രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിൽ പൊലീസ് തടഞ്ഞു. 10 ദിവസമാണ് ഇവർ സമരത്തിൽ പങ്കാളികളായത്. ഷാജഹാൻപൂരിലെ സമര കേന്ദ്രത്തിലായിരുന്നു കേരളത്തിലെ സംഘം. വലിയ കോൺക്രീറ്റ് ക്യൂബുകൾ, മുൾ വേലികൾ, കണ്ടെയ്നർ, മൺകൂനകൾ , ആണി തറച്ച മതിലുകൾ എന്നിവ നിരത്തി സമരത്തെ നേരിട്ടു. മൂടൽ മഞ്ഞും പൊള്ളുന്ന വെയിലും പ്രയാസം സൃഷ്ടിച്ചെങ്കിലും കാലാ കാനൂൻ റദ്ദ് ക രോ , കിസാൻ വിരോധി കാനൂൻ റദ്ദ് കരോ എന്ന ആവേശോജ്ജ്വലമായ മുദ്രാവാക്യത്തിന് മുമ്പിൽ പ്രതിസന്ധികൾ മറക്കുകയായിരുന്നെന്ന് സബീഷ് പറഞ്ഞു.സമരം വിജയം കണ്ടെങ്കിലും 150 ലേറെ കർഷകർക്കാണ് ജീവൻ നൽകേണ്ടി വന്നത് എന്നോർക്കുമ്പോൾ മനസ് പിടയുമെന്ന് ഇരുവരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |