കോഴിക്കോട്: ഹോംനഴ്സ് ചമഞ്ഞ് സ്വർണാഭരണങ്ങൾ കവർന്ന പാലക്കാട് പടിഞ്ഞാറെ പാവൊടി സ്വദേശി മഹേശ്വരി (38)യെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 12 ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ പരിചരിക്കാൻ ഹോംനഴ്സ് എന്ന വ്യാജേനയെത്തി 7 പവന്റെ ആഭരണങ്ങളും 5000 രൂപയും മൊബെെൽ ഫോണുകളുമായി കടന്ന് കളയുകയായിരുന്നു.
ശ്രീജ മലപ്പുറം എന്ന പേരിലുള്ള വ്യാജ ആധാർ കാർഡ് ഉപയോഗിച്ചായിരുന്നു മോഷണം. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയുടെ ആഭരണവും പണവുമാണ് മോഷണം പോയത്. കളവ് നടത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതിയെ സെെബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇവർക്കെതിരെ പാലക്കാട്, കണ്ണൂർ ജില്ലകളിലും സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു, സബ് ഇൻസ്പെക്ടർമാരായ എ.രമേഷ് കുമാർ, വി.വി ദീപ്തി, കെ.എം അജിത് കുമാർ, അസി.സബ് ഇൻസ്പെക്ടർ ടി.ബെെജു, സെെബർ സെൽ സിവിൽ പൊലീസ് ഓഫീസർമാരായ നജ്മ രൂപേഷ്, വിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |