മാനന്തവാടി: വയനാട്ടിലെ പ്രാക്തന ആദിവാസി ഗോത്രമായ കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി ബി ടെക് ബിരുദം നേടി. കാട്ടിക്കുളം ചേലൂർ കാണാമ്പ്രം രാജു-സുനിത ദമ്പതികളുടെ മകൾ ശ്രുതി രാജാണ് ഉജ്ജ്വല വിജയം നേടിയത്. വയനാട് എൻജിനീറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലാണ് ശ്രുതിരാജ് ഉയർന്ന മാർക്കോടെ ബി ടെക് ബിരുദം നേടിയത്.
എസ്.എസ്.എൽ.സി വരെ കാട്ടിക്കുളം ഗവ ഹൈസ്‌കൂളിലും പ്ലസ് ടു മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് പഠിച്ചത്. സാമ്പത്തിക പരാധീനതകളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചാണ് ശ്രുതി രാജ് മിന്നും ജയം സ്വന്തമാക്കിയത്. ഏക സഹോദരൻ ജിഷ്ണു രാജ് ബിരുദ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |