കോടഞ്ചേരി: സി.പി.എം തിരുവമ്പാടി ഏരിയാ സെക്രട്ടറിയായി വി.കെ വിനോദിനെ തിരഞ്ഞെടുത്തു.
ചർച്ചകൾക്ക് ഏരിയാ സെക്രട്ടറി ടി.വിശ്വനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ജോർജ് എം.തോമസ്, കെ കുഞ്ഞമ്മദ്, ജില്ലാ കമ്മറ്റി അംഗം ഇ.രമേശ് ബാബു എന്നിവർ പങ്കെടുത്തു. വി. വസീഫ്, ലിന്റോ ജോസഫ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജോണി ഇടശ്ശേരി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുന്നകൊമ്പിൽ വർഗീസ് നഗറിൽ നടന്ന പൊതുസമ്മേളനം പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി കെ വിനോദ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ്, ടി വിശ്വനാഥൻ , ജോണി ഇടശ്ശേരി, കെ പി ചാക്കോച്ചൻ എന്നിവർ സംസാരിച്ചു. ഷിജി ആന്റണി സ്വാഗതം പറഞ്ഞു.
ഏരിയാ കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ: ജോളി ജോസഫ്, ജോണി ഇടശ്ശേരി, കെ.ടി ബിനു, സി.എൻ പുരുഷോത്തമൻ, സി.ടി.സി അബ്ദുള്ള, ജലിൽ കൂടരഞ്ഞി, കെ.പി ചാക്കോച്ചൻ, വി.ജെ ജോർജ്കുട്ടി, എ.കെ ഉണ്ണികൃഷ്ണൻ, കെ.ടി ശ്രീധരൻ, വി. വസീഫ്, ഗീത വിനോദ്, വി. കുഞ്ഞൻ, കെ.പി ഷാജി, ലിന്റോ ജോസഫ്, മാന്ത്ര വിനോദ്, ദിപു പ്രേംനാഥ്, പുഷ്പ സുരേന്ദ്രൻ, സി.എ പ്രദീപ്കുമാർ, ഷിജി ആന്റണി.
കൊടിയത്തൂർ വില്ലേജിലെ സർവേ 172 ലെ ഭൂപ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി വേണമെന്ന് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മൈസൂർ ആസ്ഥാനമായ കമ്പനി ഇവിടെ സ്വർണനിക്ഷേപമുണ്ടെന്ന് കരുതി വാങ്ങിയതായിരുന്നു 2400 ഏക്കറോളം വരുന്ന ഭൂമി.
തിരുവമ്പാടി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുത്തി 'ടൂറിസം ഹബ് ' ആക്കി മാറ്റാൻ നടപടി വേണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |