SignIn
Kerala Kaumudi Online
Friday, 19 April 2024 3.03 PM IST

വീഴാതെ നോക്കണേ.. ഹൈടെക്കാണ് !

footpath
മാവൂർ റോഡ് ജംഗ്ഷനിൽ നിന്ന് മാനാഞ്ചിറയിലേക്കുള്ള നടപ്പാതയിൽ അശോക ആശുപത്രിക്ക് മുന്നിൽ സ്ലാബുകൾ പൊളിഞ്ഞ് താഴ്ന്നനിലയിൽ

കോഴിക്കോട്: നഗരത്തിലെ റോഡും നടപ്പാതയുമെല്ലാം ഹൈടെക്കാണെന്നാണ് വെപ്പ്. എന്നാൽ മാവൂർ റോഡ് ജംഗ്ഷനിൽ നിന്ന് മാനാഞ്ചിറ സ്‌ക്വയർ വരെ ഒന്നു നടന്നുനോക്കിയാലറിയാം കാര്യങ്ങളുടെ കിടപ്പ്. നൂറുമീറ്റർ നടപ്പാതയിൽ ഒരിടത്തെങ്കിലും കുഴിയില്ലാതെയുണ്ടാവില്ല. അത്രമാത്രം തകർന്നിരിക്കുകയാണ് ഓരോ നടപ്പാതയും. തിരക്കിട്ട യാത്രയ്ക്കിടെ നടപ്പാതയിലെ അപകടക്കെണിയിൽ അടിതെറ്റി വീണവർ നിരവധിയാണ്.
രാപ്പകലില്ലാതെ തിരക്കുള്ള റോഡാണ് മാവൂർ റോഡ് ജംഗ്ഷൻ മുതൽ മാനാഞ്ചിറ വരെയുള്ള ഭാഗം. സ്‌കൂൾ സമയങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. സി.എച്ച്.ഓവർ ബ്രിഡ്ജ് വഴി ബീച്ചിലേക്കും മാനാഞ്ചിറ വഴി പാവമണി റോഡ്, കല്ലായി, കണ്ണൂർ-വയനാട് റോഡുകളിലേക്കെല്ലാമുള്ള വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. ഏതുനേരവും കുരുക്ക് മുറുകുന്ന റോഡിൽ നിന്ന് രക്ഷപ്പെടാൻ കാൽനടയാത്രക്കാർക്കുള്ള ഏകമാർഗമാണ് നടപ്പാത. അശോക ആശുപത്രിക്ക് മുന്നിലൂടെ മാനാഞ്ചിറ സ്‌ക്വയർ ഭാഗത്തേക്ക് നടന്നുകയറണമെങ്കിൽ വലിയ സാഹസമാണ്. വർഷങ്ങളായുള്ള ആവശ്യമാണ് സ്ലാബുകൾ മാറ്റി ടൈൽവിരിച്ച് നടപ്പാതകൾ നവീകരിക്കണമെന്നത്. എന്നാൽ നവീകരണം ഉടൻ നടക്കുമെന്ന പഴയ പല്ലവിയാണ്  ഇപ്പോഴും ആവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.