SignIn
Kerala Kaumudi Online
Friday, 26 April 2024 2.37 AM IST

പരമ്പരാഗത കൊല്ലപ്പണിക്കാർ പ്രതിസന്ധിയിൽ വിസ്മൃതിയിലാവുമോ കൊല്ലക്കുടിലുകൾ

3

പേരാമ്പ്ര: ആധുനിക യന്ത്രവത്കരണത്തിന്റെ വരവോടെ പരമ്പരാഗത കൊല്ലപണിക്കാരുടെ ജീവിതത്തിന് കരി നിഴൽ വീണു.ഇരുമ്പിന്റെയും ചിരട്ടകരിയുടെയും വൈദ്യുത ചാർജിന്റെയും വില വർദ്ധനയും കാർഷിക മേഖലയുടെ തകർച്ചയും കാരണം ഈ തൊഴിൽ മേഖല ഭീഷണി നേരിടുകയാണ്. നാട്ടിൻപുറങ്ങളിൽ കൊപ്ര സംസ്കരണം നിലയ്ക്കുകയും ഉരിച്ചതേങ്ങ ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുമാരംഭിച്ചതോടെയാണ് ചിരട്ടയും ചിരട്ടക്കരിയും കിട്ടാതായത്. ചിരട്ടക്കരിക്കാവട്ടെ വിലയും കൂടി.ഇതിനിടെയാണ് ഇടിത്തീ പോലെ കൊവിഡിന്റെ വരവും ഇതോടെ ഇവരുടെ ജീവിതം വഴിമുട്ടി. ഈ തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് സർക്കാർ തലത്തിൽ നിന്ന് എന്തെങ്കിലും സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം.സർക്കാർ സഹായവും സംരക്ഷണവും നൽകാൻ തയ്യാറാവുന്നില്ലെങ്കിൽ ഈ പാരമ്പര്യത്തൊഴിലും തൊഴിലെടുക്കുന്നവരും വൈകാതെ തന്നെ വിസ്മൃതിയിലാവും.റെഡിമെയ്ഡ് പണിയായുധങ്ങൾ വിപണിയിൽ സുലഭമായതിനാൽ ഉൽപാദനച്ചിലവിലുണ്ടായ വർദ്ധനയ്ക്ക് അനുസൃതമായി ഉൽപന്നങ്ങളുടെ വില കൂട്ടാനാകാത്ത സ്ഥിതിയുമുണ്ട്.പരമ്പരാഗത ഇരുമ്പ് പണിക്കാരായ കൊല്ലപ്പണിക്കാരുടെ തൊഴിൽ സംരക്ഷണത്തിന് നടപടി വേണമെന്ന ആവശ്യം ശക്തമാവുന്നു.

അസംഘടിതരായ ഇവർക്ക് അർഹമായ അംഗീകാരമോ ആനുകൂല്യമോ ലഭിക്കുന്നില്ലെന്ന് ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നു. മൊട്ടുസൂചി മുതൽ ആധുനികയന്ത്ര ഉപകരണങ്ങൾ വരെ ഉണ്ടാക്കുവാൻ കഴിയുള്ളവർ തങ്ങളുടെ കൂട്ടത്തിലുണ്ടെങ്കിലും ആവശ്യമായ പരിശീലനവും പ്രോത്സാഹനവും നൽകിയാൽ കാർഷിക മേഖലക്ക് വൻ പുരോഗതിക്ക് സഹായകമാവും. അൻപതും അറുപതും വയസിന് മുകളിലുള്ളവരാണ് ഇന്ന് മേഖലയിൽ ഏറെയും തൊഴിലെടുക്കുന്നത്. തൊഴിൽ ലഭ്യത കുറഞ്ഞതോടെ മറ്റ് തൊഴിൽ മേഖല തേടിപ്പോകേണ്ട സ്ഥിതിയാണെന്ന് ജോലിക്കാർ പറയുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം ആയിരത്തോളം കുടുംബങ്ങൾ ഈ തൊഴിലിനെ ആശ്രയിച്ച് കഴിയുന്നവരാണ്

നിർദേശങ്ങൾ

മലയോര മേഖലയിൽ കോമൺ ഫെസിലിറ്റി സെന്റർ സ്ഥാപിക്കുക

ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തൊഴിൽ പരിശീലനം ലഭ്യമാക്കുക

ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക

ചുരുങ്ങിയ ചെലവിൽ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുക

പരമ്പരാഗത കൊല്ലപ്പണിയെ സംരക്ഷിക്കാൻ സർക്കാർ നടപടി വേണം

പരമ്പരാഗത തൊഴിൽമേഖലയിൽ ഏർപ്പെട്ടവർക്ക് ചുരുങ്ങിയ ചെലവിൽ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കി കൊല്ലപ്പണിയെ ആവശ്യസേവന മേഖലയിലുൾപ്പെടുത്തി കൂടുതൽ സാമ്പത്തിക സഹായങ്ങളും ആനുകൂല്യങ്ങളും നൽകാനും തൊഴിൽ മേഖലയെ സംരക്ഷിക്കാനും നടപടി വേണം-

പ്രകാശൻ പന്തിരിക്കര (മുപ്പത്തഞ്ച് വർഷത്തിലേറെയായി കൊല്ലപ്പണിയെടുക്കുന്നയാൾ)

പ്രതിസന്ധികൾ

അസംസ്കൃത വസ്തുകളുടെ വില വർദ്ധന

റെഡിമെയ്ഡ് പണിയായുധങ്ങളുടെ വരവ്

തൊഴിൽ ലഭ്യത കുറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.