മുക്കം: സംസ്ഥാനപാതയുടെ നവീകരണത്തോടെ ഇരുവശത്തെയും വ്യാപാരസ്ഥാനങ്ങൾ കുഴിയിൽ പതിച്ച പരുവത്തിലായി. പഴയതിനെ അപേക്ഷിച്ച് റോഡ് കാര്യമായി ഉയർന്നതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയത്.
എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചപ്പോൾ നോർത്ത് കാരശ്ശേരിയിൽ കടകളൊക്കെയും വല്ലാത്ത താഴ്ചയിലേക്ക് മാറുകയായിരുന്നു. മുമ്പുണ്ടായിരുന്നതിനേക്കാൾ ഒരു മീറ്രറിലധികം ഉയർന്നിട്ടുണ്ട് നവീകരിച്ച റോഡ്. കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും മാത്രമല്ല, പെട്രോൾ ബങ്കും ബസ് സ്റ്റോപ്പുമെല്ലാം കുഴിയിൽ വീണ പ്രതീതിയിലാണ്. മഴ പെയ്യുമ്പോൾ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ കൂടി നേരിടേണ്ടുവരും.
വ്യാപരികളുടെ പരാതിയെ തുടർന്ന് ലിന്റോ ജോസഫ് എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |