മുക്കം: ഗെയിൽ സമരത്തിനിടെ പൊലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുക്കം പൊലീസ് ചാർജ് ചെയ്ത കേസിൽ വിചാരണ നേരിട്ട 18 പ്രതികളെയും കോടതി വെറുതെ വിട്ടു. 2017 നവംബർ ഒന്നിന് എരഞ്ഞിമാവിൽ സമരാനുകൂലികൾ ആയുധങ്ങളുമായി സംഘം ചേർന്ന് മുക്കം പൊലീസ് സബ് ഇൻസ്പക്ടറെയും പൊലീസുകാരെയും അക്രമിച്ചു എന്നതടക്കം ഒമ്പത് വകുപ്പുകൾ ചേർത്തായിരുന്നു കേസ്. കോഴിക്കോട് രണ്ടാം അഡീഷണൽ അസി.സെഷൻസ് കോടതി ജഡ്ജ് എസ്.സൂരജാണ് വിധി പ്രസ്താവിച്ചത്. ഗെയിൽ സമരവുമായി ബന്ധപ്പെട്ട ആദ്യ കേസുകളിലൊന്നാണ് ഇത്. 21 പ്രതികൾക്കെതിരെ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും 18 പ്രതികളാണ് വിചാരണ നേരിട്ടത്. മുഹമ്മദ് അസ്ലം, അംജത്, മുബൈസ്, ഷാജഹാൻ, സുധീർ, യാസർ, ഷിബിൽ, ജംഷീദ്, അനസ്, നവാസ്, സുജഹ് റഹ്മാൻ, ഷംസീർ, സിറാജുദ്ദീൻ അബൂബക്കർ , ഷിഹാബുദ്ദീൻ, മുഹമ്മദ് സാജിത്, അജേഷ് , സിറാജ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ.സി.ടി.അഹമ്മദ്കുട്ടി ഹാജരായി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |