കോഴിക്കോട് : കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപന ഉടമയെ പിടികൂടി. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ചോലക്കാപറമ്പിൽ അബ്ദുള്ളക്കുട്ടി (42) ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ചെറുവണ്ണൂരിലെ സി.സി കോംപ്ലക്സിൽ പ്രവർത്തിച്ച കോഡിഷ് നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപത്തിലേക്ക് 10 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച ശേഷം മുങ്ങുകയായിരുന്നു. നിലമ്പൂരിൽ വനത്തോട് ചേർന്നുള്ള വീട്ടിൽ ഒളിവിലായിരുന്നു. കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിലായി ധനകാര്യ സ്ഥാപനത്തിന് എട്ട് ശാഖകളാണുണ്ടായിരുന്നത്. ജീവനക്കാരടക്കമുള്ളവരാണ് നിക്ഷേപകരിലേറെയും.
നിക്ഷേപ കാലാവധി അവസാനിച്ചിട്ടും തുകയോ ലാഭ വിഹിമോ തിരിച്ചു കൊടുത്തില്ല. തുടർന്ന് സ്ഥാപനം അടച്ചുപൂട്ടുകയും ഒരുവർഷം മുമ്പ് ഉടമ മുങ്ങുകയും ചെയ്തു. പണം നഷ്ടപ്പെട്ടവർ നല്ലളം പൊലീസിൽ പരാതി നൽകി. വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താവാനാത്തതോടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വൻ തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |