കോഴിക്കോട്: സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയർത്തി കോഴിക്കോട് ബീച്ചിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്തൂപം സ്ഥാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ഗ്രീൻ വേംസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ബീച്ചിൽനിന്നും ശേഖരിച്ച മാലിന്യങ്ങൾ കൊണ്ട് 2022 ആകൃതിയിലുള്ള സ്തൂപം സ്ഥാപിച്ചത്. സ്തൂപം ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അനാച്ഛാദനം ചെയ്തു. ഓരോ ദിവസവും 8 ദശ ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ എത്തിച്ചേരുന്നുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന മാലിന്യങ്ങളിൽ നിന്നും കടലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുതുവർഷത്തിൽ പഴയ ശീലങ്ങൾ വെടിയാം, നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാകട്ടെ എന്ന ആശയം മുൻനിർത്തിയാണ് പരിപാടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, ഗ്രീൻ വേംസ് സി.ഇ.ഒ. ജാബിർ കാരാട്ട്, ഗ്രീൻ വേംസ് വളൻഡിയർമാർ, കളക്ടറേറ്റ് ജീവനക്കാർ, ജെ.ഡി.ടി. പോളിടെക്നിക് കോളേജ് എൻ.എസ്.എസ്. വളൻഡിയർമാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി. ശേഖരിച്ച മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകൾ, ബോട്ടിലുകൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, അലൂമിനിയം കണ്ടെയിനറുകൾ, പേപ്പർ കപ്പുകൾ, ചെരുപ്പ്, തെർമോക്കോൾ, തുണി ഉൽപ്പന്നങ്ങൾ തുടങ്ങിയ ഇനങ്ങളായി തിരിച്ച് സംസ്‌കരണ ശാലയ്ക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |