കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിലെ 'മാർക്ക് ' ചെരിപ്പ് നിർമ്മാണ ഫാക്ടറിയിൽ കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും ദുരൂഹം. അതെസമയം ഫോറൻസിക് റിപ്പോർട്ടിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും അഗ്നിശമന സേനയും കാരണം കണ്ടെത്താനാവാതെ ദൗത്യം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടർന്നെങ്കിലും കാരണത്തിലെത്തിയില്ല. പൊലീസിന്റെ ഫോറൻസിക് വിഭാഗം തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച് അവശിഷ്ടങ്ങൾ ശേഖരിച്ചിരുന്നു.
ഡിസംബർ 28ന് പുലർച്ചെയാണ് നല്ലളം റഹ്‌മാൻ ബസാറിലെ മാർക്ക് ചെരിപ്പ് നിർമ്മാണ കമ്പനിയിൽ തീപിടിത്തം ഉണ്ടായത്. ആറ് കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പൊലീസിനെ വലയ്ക്കുന്നത്
* വിവരം ലഭിച്ച് അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും തീ വലിയ തോതിൽ പടർന്നിരുന്നു എവിടെ നിന്നാണ് തീ പടർന്നതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് പറയാൻ കഴിയുന്നില്ല.
* ഫാക്ടറി മുഴുവനായും കത്തിനശിച്ചതിനാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനും കൃത്യമായ ഉത്തരം നൽകാൻ സാധിക്കുന്നില്ല.
* ചെരിപ്പ് നിർമ്മാണ ഫാക്ടറിയായതിനാൽ രാസവസ്തുക്കൾ സൂക്ഷിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഏതെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ച് ആരെങ്കിലും കത്തിച്ചാൽ തന്നെ പ്രഥമദൃഷ്ട്യാ ഒരു നിഗമത്തിൽ എത്താൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |