കോഴിക്കോട് : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അധിക്ഷേപിച്ച് പ്രസംഗിച്ച കെ.പി.അനിൽകുമാറിനെതിരെ നൽകിയ പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് വീണ്ടും പരാതി നൽകിയതായി ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്ക് കൂറുമാറിയ കെ.പി.അനിൽകുമാർ നടത്തിയ കൊലവിളി പ്രസംഗത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നതായി പ്രവീൺകുമാർ പറഞ്ഞു. എന്നാൽ യാതൊരു നടപടിയും ഇതുവരെ പൊലീസ് എടുത്തിട്ടില്ല.
കൊവിഡ് വ്യാപനത്തെ തുടർന്ന് പരസ്യ പരിപാടികൾക്ക് വിലക്ക് ഉള്ളതിനാൽ പ്രത്യക്ഷ പരിപാടികൾ ഒഴിവാക്കി വിശദമായ ഒരു പരാതി കമ്മിഷണർക്ക് വീണ്ടും അയച്ചു. സോഷ്യൽ മീഡയയിലൂടെ ചിലർ നടത്തുന്ന ചെറിയ പരാമർശങ്ങൾക്കുവരെ കേസ് എടുക്കുന്ന പൊലീസ് ഈ കൊലവിളി പ്രസംഗത്തിന് മുമ്പിൽ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്. സിറ്റി പൊലീസ് കമ്മീഷണറുടെ മൂക്കിന് താഴെയാണ് പ്രസംഗം നടന്നത്. ഇനിയും നടപടികൾ വൈകിയാൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊലീസിനെതിരെ കോൺഗ്രസ് സമരരംഗത്ത് ഇറങ്ങേണ്ടിവരുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |