കോഴിക്കോട്: കെ റെയിലിന് വേണ്ടി ജനവികാരം മാനിക്കാതെയുള്ള കല്ലിടൽ പിണറായി സർക്കാരിന്റെ ശവകല്ലറയ്ക്കുള്ള കല്ലിടലായി മാറുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കെ റെയിൽ വിരുദ്ധ ജനകീയ സമര പ്രഖ്യാപന ജില്ലാതല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ലക്ഷക്കണക്കിന് ആൾക്കാരെ കുടിയൊഴിപ്പിക്കേണ്ടിവരും. അവരെ പുനരധിവസിപ്പിക്കാൻ പിണറായി സർക്കാരിന് ബദൽ വ്യവസ്ഥയില്ല.
ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, സഹപ്രഭാരി കെ.നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം മോഹനൻ, ഇ.പ്രശാന്ത് കുമാർ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, എൻ.പി.രാമദാസ്, ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി.സുധീർ, രാമദാസ് മണലേരി, കെ.പി.വിജയലക്ഷ്മി, ശശിധരൻ നാരങ്ങയിൽ, രമ്യ മുരളി, അനുരാധ തായാട്ട്, എം.സി.ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കെ റയിൽ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ നയിക്കുന്ന ത്രിദിന പദയാത്ര സംഘടിപ്പിക്കും. കാട്ടിൽ പീടിക മുതൽ കുഞ്ഞിപ്പള്ളിവരെയാണ് പദയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |