കോഴിക്കോട്: നിലമ്പൂരിനടുത്ത് കുറ്റമ്പാറയിൽ വച്ച് വൻതോതിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ ഒളിവിൽ മുങ്ങിയ മൂന്നാം പ്രതി നിലമ്പൂർ പോത്ത് കല്ല് സ്വദേശി റഫീഖ് ( 32), ഏഴാം പ്രതി നിലമ്പൂർ കൂറ്റമ്പാറ സ്വദേശി വിഷ്ണു : (27) എന്നിവരെ കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ.ബൈജുവും സംഘവും അറസ്റ്റ് ചെയ്തു.
ആന്ധ്രയിൽ നിന്നു 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവ ബൊലേറോ പിക്കപ്പിലും ഹോണ്ട സിറ്റി കാറിലുമായി കടത്തിക്കൊണ്ടു വന്നതായിരുന്നു. മുഖ്യപ്രതി സൽമാൻ ഇപ്പോഴും ഒളിവിലാണ്. ഈ കേസ്സിൽ 10 പേരെ ഇതു വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റഫീഖ് 72 കിലോ കഞ്ചാവുമായി ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം പൊലീസ് പിടികൂടിയ കേസിലെ പ്രതിയാണ് .8 മാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. വിഷ്ണുവിന്റെ പേരിൽ നിലമ്പൂർ എക്സൈസ് റേഞ്ചിലെ മറ്റൊരു കഞ്ചാവ് കേസിൽ മഞ്ചേരി കോടതി വാറന്റ് പുറപ്പെടുവിച്ചതാണ്. 6 മാസമായി ചെന്നൈ, ഹൈദരബാദ് , മുംബയ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ഈ സമയങ്ങളിലും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |