കക്കോടി: ആത്മീയതയോടൊപ്പം സ്‌നേഹത്തിന്റെയും ഒരുമയുടേയും സന്ദേശം പകർന്നു നൽകുന്ന ഇടമാകണം ആരാധനാ കേന്ദ്രങ്ങളെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ 23ാമത് നവഒലി ജ്യോതിർ ദിനാഘോഷത്തിന്റെ ഭാഗമായി കക്കോടി ഉപാശ്രമത്തിൽ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഭൗതികതയും ആത്മീയതയും പരസ്പര പൂരകങ്ങളാണെന്നും സ്വാമി അഭിപ്രായപ്പെട്ടു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി സത്സംഗ സന്ദേശം നൽകി. സ്വാമി സ്‌നേഹാത്മ, ജനനി അഭേദ, സ്വാമി ജനനന്മ , സ്വാമി ചിത്തശുദ്ധൻ, സ്വാമി ജനസമ്മതൻ, ജനനി പത്മപ്രിയ, ചന്ദ്രൻ.എം, സരിത സരീഷ്, പി.എം.ചന്ദ്രൻ, മുരളീചന്ദ്രൻ. സി.ബി.ചന്ദ്രൻ പൂക്കാട്, കുമാരി വിനയധന്യ എന്നിവർ പ്രസംഗിച്ചു. സ്വാമി സ്‌നേഹാത്മ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ നടന്ന ഭക്തിഗാനസുധയിൽ അജിതൻ.വി.എം, സുനിൽ തിരുവങ്ങൂർ, പ്രണവ സരീഷ്, ചാന്ദ്നി, പി.കെ. അനിൽകുമാർ, മഞ്ജുള പവിത്രൻ, ശിവപ്രകാശ്.കെ എന്നിവർ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു . ശാന്തിഗിരി ആശ്രമം ഉപദേശക സമിതിയംഗം രാധാകൃഷ്ണൻ.എം സ്വാഗതവും സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി നന്ദിയും പറഞ്ഞു. വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെ ആദരിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. രാവിലെ 8 മണിക്ക് തുടങ്ങിയ സത്സംഗം വൈകിട്ട് 6 ന് സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |