SignIn
Kerala Kaumudi Online
Thursday, 25 April 2024 10.36 AM IST

യൂത്ത് ലീഗ് മാർച്ചിന് നേരെ ജലപീരങ്കി

league
കെ റെയിലിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ.

കോഴിക്കോട്: കെ റെയിലിന്റെ സിൽവർലൈൻ പദ്ധതിയ്ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ രാവിലെ എരഞ്ഞിപ്പാലം കേന്ദ്രീകരിച്ചാണ് മാർച്ച് ആരംഭിച്ചത്. കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡുകൾ തകർത്ത് അകത്തുകടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സിൽവർലൈൻ വരുന്നതോടെ സ്ഥലം നഷ്ടപ്പെടുന്നവരും യൂത്ത് ലീഗ് പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് പേർ മാർച്ചിൽ പങ്കെടുത്തു.

നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്‌തീൻ കോയ സ്വാഗതവും കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. ടി.ടി.ഇസ്മായിൽ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എൻ.സി.അബൂബക്കർ, സൗത്ത് മണ്ഡലം പ്രസിഡന്റ്‌ കെ.മുഹമ്മദലി, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമിതിയംഗം സി.കെ.ശാകിർ, സി.ജാഫർ സാദിക്ക്, ഒ.കെ.ഫൈസൽ, എസ്.വി ഷൗലീക്ക്, ഷഫീക് അരക്കിണർ, ഹാരിസ് കൊത്തിക്കുടി, ഷാഹിർ കുട്ടമ്പൂർ, എ.ഷിജിത്ത് ഖാൻ, എം.പി.ഷാജഹാൻ, ഒ.എം.നൗഷാദ്, ശുഐബ് കുന്നത്ത്, സി.സിറാജ്, വി.അബ്ദുൽ ജലീൽ, കെ.പി.സുനീർ എന്നിവർ പ്രസംഗിച്ചു. വി.പി.എ ജലീൽ, ഷംസീർ പോത്താറ്റിൽ, സി.കെ.റസാഖ്, ഐ.സൽമാൻ, കുഞ്ഞി മരക്കാർ, മൻസൂർ മാങ്കാവ്,
എം.സിറാജുദ്ധീൻ, വി.സുബൈർ, റിഷാദ് പുതിയങ്ങാടി, മുഹമ്മദ്‌ മച്ചക്കുളം, സലാം ചേളന്നൂർ, കെ.കെ.റിയാസ്, ഫാസിൽ നടേരി, പി.സി.സിറാജ് , എം.കെ.സമീർ, ഇ.ഹാരിസ്, മൻസൂർ എടവലത്ത്, എ.വി.സനീദ്, അൻസീർ പനോളി, പി.എച്ച്.ഷമീർ, സി.കെ.ഷക്കീർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.