SignIn
Kerala Kaumudi Online
Saturday, 20 April 2024 12.08 AM IST

മലയോരത്തിന്റെ കിഴക്കൻ മേഖലയിൽ ഭീതി പരത്തുന്നത് പട്ടിക്കടുവ

tiger
പട്ടിക്കടുവ

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോര കിഴക്കൻ ഭാഗങ്ങളിൽ ആടിനെയും പട്ടിയെയും കൊല്ലുന്ന ജീവി പട്ടിക്കടുവ എന്ന പേരിൽ അറിയപ്പെടുന്ന നീലഗിരി കടുവ . ഈ ജീവി പുലിയെപോലെയിരിക്കും.എന്നാൽ പട്ടിയുടെ മുഖമായിരിക്കും. ലോകത്ത് തന്നെ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. വന്യജീവി വിഭാഗത്തിൽ പെട്ടതാണെങ്കിലും ഇത് അംഗീകരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്ന് പ്രശസ്ത വന്യജീവി ശാസ്ത്രജ്ഞനായ ഡിജോ തോമസ് പറഞ്ഞു.

അംഗീകരിക്കാൻ തയ്യാറാവാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഈ ജീവിയെ അംഗീകരിച്ചാൽ ഇവയുണ്ടാക്കുന്ന അതിക്രമങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ വനംവകുപ്പ് ബാദ്ധ്യസ്ഥരാവും.രണ്ടാമത്തെ കാരണം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഈഗോയാണ്. തങ്ങൾക്ക് അറിയില്ലാത്ത ഒരു ജീവിയെക്കുറിച്ച് പുറത്ത് നിന്നുള്ള ഒരാൾ പറയുന്നത് അവർക്ക് അംഗീകരിക്കാൻ കഴിയില്ല. വളയത്തും മറ്റും കണ്ടത് പട്ടിക്കടുവയാണെന്ന നിഗമത്തിലെത്താനുളള കാരണങ്ങളും ഡിജോ തോമസ് വിശദീകരിച്ചു. പുലിയേക്കാൾ വലിപ്പമുള്ള കാൽപ്പാട് വളയത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ലോകത്ത് ഇന്നറിയപ്പെടുന്ന ഒരു ജീവിക്കും അതുപോലെത്തെ കാൽപ്പാടുകളില്ല. നീലഗിരി കടുവക്ക് മാത്രമെ കടുവയുടെ വലിപ്പമുള്ള നഖം ഉണ്ടാവുകയുള്ളു.

കേരളത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിലെ മലയോര പ്രദേശങ്ങൾ , ഇടുക്കി , കോട്ടയം, പത്തനംതിട്ട ജില്ലകൾ , മലപ്പുറം ജില്ലയിൽ നിലമ്പൂർ വനമേഖല, പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി, മംഗലം ഡാം പ്രദേശങ്ങൾ, തിരുവനന്തപുരം ജില്ലയിലെ വനപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. നീലഗിരി കടുവയുടെ പ്രധാന ഭക്ഷണം പട്ടി തന്നെയാണ്. പട്ടിക്കടുവയെ വനംവകുപ്പ് അംഗീകരിക്കാത്തതുകൊണ്ട് വലിയ നഷ്ടമാണ് പൊതുജനങ്ങൾക്കും വന്യജീവി സംരക്ഷണത്തിലും ഉണ്ടാവുന്നതെന്ന് .ഡിജോ തോമസ് പറഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് പട്ടിക്കടുവ. അടിയന്തിരമായി വനംവകുപ്പ് ഇടപെട്ടില്ലെങ്കിൽ സമീപഭാവിയിൽ തന്നെ ഇവയുടെ വംശനാശം സംഭവിക്കും. ഇവകൊണ്ടുള്ള നാശനഷ്ടങ്ങൾക്ക് കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ പോവുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.