SignIn
Kerala Kaumudi Online
Friday, 29 March 2024 10.44 AM IST

പ്ലാസ്റ്റിക് ഉപയോഗം വ്യാപകം 'അഴകിന് ' അടിയാകുമോ ?

plastic

കോഴിക്കോട്: വൃത്തിയും വെടിപ്പുമുള്ള നഗരത്തിനായി തുടക്കമിട്ട അഴക് പദ്ധതിക്ക് വില്ലനായി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ. രണ്ട് വർഷം മുമ്പ് പ്ലാസ്റ്റിക് കാരിബാഗുകളും ഡിസ്‌പോസിബിൾ ഉത്പന്നങ്ങളും നിരോധിച്ച കോർപ്പറേഷനിൽ കൊവിഡ് പശ്ചാത്തലത്തിൽ അനുവദിച്ച ഇളവാണ് ഇപ്പോൾ തിരിച്ചടിയാവുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും പ്ലാസ്റ്റിക് കാരിബാഗുകളും ഡിസ്‌പോസിബിൾ ഉത്പന്നങ്ങളും നഗരത്തിൽ സുലഭമാണ്. വിഷു- റംസാൻ ആഘോഷത്തോടനുബന്ധിച്ച് വിപണികളിൽ തിരക്കേറിയതോടെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗവും പതിൻമടങ്ങ് വർദ്ധിച്ചു. വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലുമെല്ലാം ഡിസ്‌പോസിബിൾ ഉത്പന്നങ്ങളുടെ ഉപയോഗം വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയ വർദ്ധനവാണ് നഗരത്തിൽ ഉണ്ടായത്. റോഡരികുകളിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുകയാണ്. ഏഴായിരം ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കോർപ്പറേഷന്റെ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിയത്. കൊവിഡിന്റെ പേരിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നൽകിയ ഇളവുകൾ തുടരുന്നത് ശുചിത്വ കോഴിക്കോട് എന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ ഘട്ടത്തിൽ തുടക്കത്തിൽ എതിർപ്പുയർന്നെങ്കിലും പിന്നീട് വലിയ പിന്തുണയാണ് ലഭിച്ചത്. തുണിസഞ്ചികൾ വ്യാപകമാവുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങളും ജനങ്ങളും മാറ്റത്തെ അംഗീകരിച്ചു. എന്നാൽ കൊവിഡ് വ്യാപനത്തോടെ എല്ലാം അട്ടിമറിക്കപ്പെട്ടു. അതേസമയം പ്ലാസ്റ്റിക്ക് നിരോധനം വീണ്ടും കർശനമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. ഇതുസംബന്ധിച്ച് കൗൺസിൽ യോഗം ചർച്ച ചെയ്യും.

" നിരോധിത പ്ലാസ്റ്റിക് ഉത്പനങ്ങളുടെ വിൽപനയും ഉപയോഗവും ഒഴിവാക്കണം. കോർപ്പറേഷൻ ആരോഗ്യവിഭാഗം ശക്തമായ നടപടി സ്വീകരിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വന്ന ഇളവുകളെ തുടർന്നാണ് പ്ലാസ്റ്റിക് ഉപയോഗം കൂടിയത്. ഇളവുകൾ ഒഴിവാക്കാനും നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഇല്ലാതാക്കാനുമുള്ല നടപടികൾ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും "................ ഡോ.എസ്. ജയശ്രീ ( കോഴിക്കോട് കോർപ്പറേഷൻ, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ )

രാജ്യവ്യാപക നിരോധനം

ജൂലായ് മുതൽ

ജൂലായ് മുതൽ കേന്ദ്രസർക്കാർ രാജ്യവ്യാപകമായി നിരോധനം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സെപ്തംബറിന് ശേഷം 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ രാജ്യത്തെവിടെയും ഉപയോഗിക്കാൻ കഴിയില്ല. 2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് നിരോധനം നിലവിൽ വന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.