കോഴിക്കോട് : രാമനവമി ആഘോഷത്തിന്റെ മറവിൽ നടത്തിയ മുസ്ലിംവിരുദ്ധ ആക്രമണങ്ങൾ ആസൂത്രിതമാണെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ പലയിടത്തും പള്ളികളും ദർഗകളും കത്തിച്ചു. പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ടതും ഇരകളായ മുസ്ലിം യുവാക്കളാണ്. വെറുപ്പും വിദ്വേഷവും പടർത്തി രാജ്യത്തെ പൗരന്മാരെ തമ്മിലടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും നിയമത്തിന് മുമ്പിലെത്തിക്കാനും മനുഷ്യത്വമുള്ള എല്ലാവരും തയ്യാറാവണം. ഭരണകൂടവും നേതാക്കളും ഇത്തരം പ്രവണതകളെ ഫലപ്രദമായി തടയാൻ ജാഗ്രത പാലിക്കണം. മദ്ധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, ഡൽഹി, രാജസ്ഥാൻ, ജാർഖണ്ഡ് സംസ്ഥാന സർക്കാറുകളും പൊലീസും അക്രമികൾക്ക് വളം വെക്കുന്നതിന് പകരം ഇരകൾക്ക് സംരക്ഷണവും അഭയവുമാണ് നൽകേണ്ടത്. വിഷയത്തിൽ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |