SignIn
Kerala Kaumudi Online
Saturday, 20 April 2024 1.31 AM IST

കാലിത്തീറ്റയ്ക്കും മരുന്നുകൾക്കും തീ വില ക്ഷീരകർഷകർക്ക് പരീക്ഷണ കാലം

caw
ക്ഷീരകർഷകർ

കോഴിക്കോട്: കാലീത്തീറ്റ വില വർദ്ധന, വെറ്ററിനറി മരുന്നുകളുടെ വിലക്കയറ്റം, കാലി രോഗങ്ങൾ, ഇൻഷ്വറൻസ് തുകയിലെ കുതിച്ചു ചാട്ടം, വൈക്കോൽ ലഭ്യത കുറവ് ... കാലിത്തീറ്റ കർഷകർക്കിത് പരീക്ഷണകാലമാണ്. 2019ൽ 980- 1000 വിലയുണ്ടായിരുന്ന കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1505 രൂപയാണ്. എന്നാൽ പാൽ വില 2019ൽ 5 രൂപ കൂടിയതല്ലാതെ ഇതുവരെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല. 50 കിലോ ചാക്കിന്റെ കാലിത്തീറ്റ കറവുള്ള ഒരു പശുവിന് 10 ദിവസത്തേക്കേ തികയൂ. അതായത് ഒരു മാസത്തേയ്ക്ക് 4515 രൂപ വേണം. പിണ്ണാക്ക്, ചോളപൊടി തുടങ്ങിയവയ്ക്കും വില കുതിക്കുകയാണ്. വെറ്ററിനറി മരുന്നുകളുടെ വിലയിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 10 മുതൽ 35 ശതമാനം വരെയാണ് മരുന്നുകൾക്ക് വില കൂടിയത്. കന്നുകാലികളിൽ സാധാരണയായി കണ്ടുവരുന്ന അകിടുവീക്കം, രക്തത്തിലെ അണുബാധ, വിരശല്യം, ചുമ എന്നിവയ്ക്കുള്ള മരുന്നുകൾക്കാണ് വില കൂടിയത്.

പൂക്കോട് മൃഗാശുപത്രിയിൽ വണ്ടി കൂലിയും മുടക്കി പശുവിനെ എത്തിച്ചാൽ പോലും തെലേറിയ രോഗത്തിനുള്ള കുത്തിവെപ്പ് എടുക്കാൻ സ്വന്തം കൈയിൽ നിന്ന് പണം നൽകേണ്ട സ്ഥിതിയാണെന്ന് ആനക്കാംപൊയിലിലെ ക്ഷീര കർഷകനായ മാത്യു പറയുന്നത്. രണ്ട് കുത്തിവെപ്പിന് മാത്രം ചെലവായത് 2740 രൂപ. വിരശല്യം പോലുള്ള രോഗങ്ങൾക്ക് മാത്രമാണ് മരുന്നുകൾ ലഭ്യമാകുന്നതെന്നും തെലേറിയ പോലെ മരണം വരെ സംഭവിക്കാവുന്ന രോഗങ്ങൾക്ക് മരുന്ന് കിട്ടാനില്ലെന്നുമാണ് ആരോപണം. പശുവിനെ ഇൻഷ്വറൻസ് ചെയ്യുന്നത് സർക്കാർ നിർത്തിയതോടെ സ്വകാര്യ സ്ഥാപനങ്ങളെ സമീപിച്ചാൽ പശുവിന്റെ വിലയുടെ 5 ശതമാനം അടയ്ക്കണം. അതായത് 70000 രൂപ വിലയുള്ള പശുവിന് 3500 രൂപ അടയ്ക്കണം. സർക്കാർ സബ്സിഡിയോടെ ആയിരുന്നെങ്കിൽ 700 രൂപ മതിയായിരുന്നു. വൈക്കോൽ ലഭ്യതകുറവും കർഷകർക്ക് ദുരിതമായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഇറക്കേണ്ട അവസ്ഥയാണിപ്പോൾ. വേനൽ മഴയിൽ പാടങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ നാട്ടിൽ വൈക്കോൽ കിട്ടാക്കനിയാവും.

മരുന്നുകളുടെ വില

(ബ്രാക്കറ്റിൽ പഴയവില)

കാത്സ്യം സിറപ്പ്- 292 (193)

 ഡോക്‌സിസൈക്ലിൻ നിയോമൈസിൻ പൗഡർ- 185 രൂപ (170)

 എൻറോറ്റാസ് ബി എച്ച് - 1575 രൂപ (1450)

 തെലേറിയ രോഗത്തിനുള്ള മരുന്ന് 20 മില്ലി 1370 രൂപ (1200)

 എൻറോഫ്‌ലോക്ലാസിൻ - 350 രൂപ

 മെലോക്‌സിക്കാം പാരസെറ്റമോൾ- 165 രൂപ

 ഒമ്പത് പശുക്കളുണ്ട്. ഒരു ദിവസം തന്നെ വേണം ഒരു ചാക്ക് കാലിത്തീറ്റ. വല്ലപ്പോഴും നൽകുന്ന കാലിത്തീറ്റ സബ്സിഡിയും മരുന്നും പര്യാപ്തമല്ല. സർക്കാർ ഇടപ്പെട്ട് വിലക്കയറ്റത്തിന് തടയിടണം. തെലേറിയ പോലുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ വെറ്ററിനറി ഹോസ്പിറ്റൽ വഴി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണം.

സി.പി.മാത്യു, ക്ഷീര കർഷകൻ,

മുത്തപ്പൻപുഴ, ആനക്കാംപൊയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.