കൂടരഞ്ഞി: അനധികൃത കരിങ്കൽ ക്വാറി ഖനനത്തിന് താമരശ്ശേരി രൂപതയ്ക്ക് വൻതുക പിഴ. 23,53,013.00 രൂപയാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് താമരശ്ശേരി രൂപത ബിഷപ്പിനും കൂമ്പാറ പുഷ്പഗിരി പള്ളി വികാരിക്കും പിഴ ചുമത്തിയത്. തുക ഈ മാസം 30 നകം അടയ്ക്കണമെന്നും നിർദ്ദേശിച്ചു. ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് നടപടി. താമരശ്ശേരി രൂപതയുടെ കീഴിലുള്ള കൂടരഞ്ഞി വില്ലേജിലെ പുഷ്പഗിരി പള്ളിക്ക് കീഴിലാണ് കരിങ്കൽ ക്വാറി പ്രവർത്തിച്ചത്.
2015 വരെ കൂടരഞ്ഞിയിൽ നിയമം ലംഘിച്ച് പ്രവർത്തിച്ച ക്വാറിക്കെതിരെയാണ് ഇപ്പോൾ ഹൈക്കോടതി നിർദേശ പ്രകാരം നടപടി. ഒരു വിഭാഗം ക്രിസ്ത്യാനികൾ പ്രവർത്തിക്കുന്ന സംഘടനയായ കാത്തലിക് ലെ മെൻ അസോസിയേഷന്റെ പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |