കോഴിക്കോട്: കല്ലായി പുഴയിൽ പള്ളിക്കണ്ടി അഴിക്കൽ റോഡിലെ മലിനജല സംസ്കരണ പ്ലാന്റിനെതിരെ സമരം ശക്തമാക്കുന്നു. പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് നേരിടാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തടയുമെന്ന നിലപാടിലാണ് സമരക്കാർ. ജനകീയ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ ജീവൻമരണ പോരാട്ടത്തിലേക്ക് കാര്യങ്ങൾ പോകുമെന്ന് സമര നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ പ്രദേശങ്ങൾ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എയും സംഘവും സന്ദർശിച്ചു. പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് തീരുമാനമെങ്കിൽ കേരളത്തിലെ പൊലീസ് സംവിധാനം തികയാതെ വരുമെന്നും ശക്തമായ ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും മുനീർ പറഞ്ഞു. അഴിക്കൽ റോഡിലെ പദ്ധതി പ്രദേശവും പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള റുഖിയാബീവിയേയും മുനീർ സന്ദർശിച്ചു. എസ്.ടി.പി വിരുദ്ധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി, കെ.മുഹമ്മദലി, സി.ടി.സക്കീർ ഹുസൈൻ. ബ്രസീലിയ ശംസുദ്ധീൻ, മൻസൂർ മാങ്കാവ്, ഇ.പി.ജാഫർ, സജീർ കൊമ്മേരി കൊയപ്പതൊട്ടി മുഹമ്മദലി, കെ.അസ്ലം, യൂനുസ് കോതി , എന്നിവർ മുനീറിനോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |