തിരുനെല്ലി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് കൊട്ടിയൂരിലേക്ക് 'ഭൂത'ത്തെ പറഞ്ഞയച്ചു. പൂജകൾക്ക് മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. സി.എം.സത്യനാരായണൻ, ടി.വി.ഹരിദാസ്, അർജുൻ വാരിയർ എന്നിവരും ചടങ്ങിന് പങ്കാളികളായി. കൊട്ടിയൂർ ഉത്സവ കാലത്ത് തിരുനെല്ലിയിൽ നിന്ന് ഭൂതങ്ങൾ കൊട്ടിയൂരിലേക്ക് അരി എത്തിച്ചെന്നാണ് വിശ്വാസം. അരി കൊണ്ടുപോകുന്നതിന് നിയോഗിച്ച ഭൂതഗണങ്ങളിലൊന്ന് ഭാരം കൂടുതലായതിനാൽ അരി വഴിയ്ക്കുകളഞ്ഞു. പൊറുക്കപ്പെടാത്ത തെറ്റിന് തിരുനെല്ലി പെരുമാൾ ഭൂതത്തെ ശപിച്ചു ശിലയാക്കി. അങ്ങനെ കുറവു വന്ന ഭൂതത്തിനു പകരം ഒരു ഭൂതത്തെ തിരുനെല്ലിയിൽനിന്ന് അയച്ചെന്നാണ് വിശ്വാസം. വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്ക് തിരിച്ചയക്കൽ ചടങ്ങ് കൊട്ടിയൂരിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |