SignIn
Kerala Kaumudi Online
Thursday, 25 April 2024 11.47 AM IST

പിതാവ് കുത്തേറ്റു മരിച്ച കേസ്: മകൻ നിരീക്ഷണത്തിൽ

soopy
സൂപ്പി

നാദാപുരം (കോഴിക്കോട്): പിതാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ മാനസിക രോഗിയായ മകൻ പൊലീസ് നിരീക്ഷണത്തിൽ. തൂണേരി പഞ്ചായത്തിലെ മുടവന്തേരി വെസ്റ്റിലെ പറമ്പത്ത് സൂപ്പി (62)യാണ് ഞായറാഴ്ച രാത്രി മകൻ മുഹമ്മദലിയുടെ കുത്തേറ്റു മരിച്ചത്.

സിം കാർഡ് കാണാതായതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സമീപത്തെ വിവാഹവീട്ടിൽ നിന്ന് മടങ്ങിയെത്തിയ സൂപ്പിയെ വിദേശ നിർമിത കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തടയാനെത്തിയ മാതാവ് നഫീസ (55), സഹോദരൻ മുനീർ ( 21) എന്നിവർക്കും കുത്തേറ്റു. മകന്റെ അക്രമത്തിൽ നിന്ന് ഓടി വീടിന്റെ മുകൾ നിലയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സൂപ്പിയെ സ്‌റ്റെയർകെയ്സിന് മുകളിൽ കുത്തി

വീഴ്ത്തുകയായിരുന്നു. വീട്ടിലെ മുറികളിലും കോണിപ്പടികളിലും രക്തം തളംകെട്ടിയ നിലയിലായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ അയൽവാസികൾ പരിക്കേറ്റ സൂപ്പിയെയും ഭാര്യയെയും മകനെയും ആശുപത്രിയിലെത്തി

ച്ചെങ്കിലും സൂപ്പിയുടെ ജീവൻ രക്ഷിക്കാനായില്ല.

പിതാവിനെയും സഹോദരങ്ങളെയും ആക്രമിക്കുന്നതിനിടയിൽ കാലിനും , കൈക്കും മുറിവേറ്റ മുഹമ്മദലിയെ

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് പൊലീസ് കാവലേർപ്പെടുത്തി. നാദാപുരം

ഡിവൈ.എസ്.പി ടി.പി. ജേക്കബ്, സി.ഐ ഇ.വി. ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും,

സയന്റിഫിക് സംഘവും വീട്ടിൽ പരിശോധന നടത്തി.

കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിലെ ടെറസിൽ ചാക്കിൽ സൂക്ഷിച്ച തേങ്ങകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ രക്തം പുരണ്ട കത്തി കണ്ടെത്തി. മുഹമ്മദലി മാനസികരോഗത്തിന് ചികിൽസയിലായിരുന്നെന്നും വീട്ടിൽ എന്നും

വഴക്കും, സംഘർഘവും പതിവാണെന്നും നാട്ടുകാർ പറഞ്ഞു. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഹൃദയത്തിൻ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം മുടവ

ന്തേരി ജുമ മസ്ജിദിൽ ഖബറടക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.