കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ഗുരുതരമായ കേസിൽ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കൊണ്ട് പിണറായി വിജയൻ അന്വേഷണത്തെ നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.
ആരോപണങ്ങളെ അവഗണിക്കാനാവില്ല. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിൽ നേരത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുളളവർ പ്രതിപ്പട്ടികയിൽ വന്നതാണ്. അവർക്ക് ജാമ്യം ലഭിച്ചുവെന്നതുകൊണ്ട് അത് നിസാരമാകുന്നില്ല. അഴിമതിയുടെ പുതിയ മാനങ്ങൾ കണ്ടെത്തിയ മുഖ്യമന്ത്രി ആ വിഷയത്തിൽ ഡോക്ട്രേറ്റിന് അർഹനാണെന്നും സജീവൻ പറഞ്ഞു.
അരയിടത്ത് പാലത്ത് നിന്നും ബിരിയാണി ചെമ്പും തലയിലേന്തി നടത്തിയ പ്രതിഷേധ പ്രകടനം കെ.എസ്.ആർ.ടി.സി ടെർമിനലിൽ സമാപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, ടി.പി.ദിജിൽ, കെ.ഷൈബു ,സി.പി.വിജയകൃഷ്ണൻ, ഹരീഷ് മലാപറമ്പ് ,വിഷ്ണു പയ്യാനക്കൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |