കോഴിക്കോട്: രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് കേന്ദ്രമായ ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും കള്ളമൊഴിയാണ് സ്വപ്ന സുരേഷ് നൽകിയെതെങ്കിൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സ്വർണകള്ളകടത്ത് കേസിൽ അരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയക്കുന്നത് കൊണ്ടും തനിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാതിരിക്കാനുമാണ് ആരോപണ വിധേയർക്കെതിരെ കേസെടുക്കാത്തത്. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, മേഖലാ സെക്രട്ടറി എൻ.പി.രാമദാസ്, എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റുമാരായ ഹരിദാസ് പൊക്കിണാരി, കെ.പി. വിജയലക്ഷ്മി, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, സി.പി.സതീഷ്, ബിന്ദു ചാലിൽ, ജിഷാ ഗിരീഷ്, നവ്യ ഹരിദാസ്, ശശീന്ദ്രൻ കൈപ്പുറത്ത്, കെ.രജനീഷ്ബാബു, ടിവി.ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |