കോഴിക്കോട് : നാഷണൽ സാംപിൾ സർവേയുടെ 79ാമത് പരിശീലന പരിപാടി ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. ആയുഷ് മേഖലയിൽ നടക്കുന്ന സർവേയ്ക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സർവേകൾ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് നയരൂപീകരണത്തിന് സഹായകമാവും. 2022- 23 വർഷത്തിൽ ശിശുമരണ നിരക്ക് ഇനിയും കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ആയുഷ് സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ വിവരശേഖരണം നടത്തുന്നതാണ് സർവേ. സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് നാഷണൽ സാംപിൾ സർവെ ഓഫീസുമായി സഹകരിച്ചാണ് സർവേ നടത്തുന്നത്.
കാലിക്കറ്റ് ടവറിൽ നടന്ന പരിപാടിയിൽ എൻ.എസ്.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിതാ ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി.എ.മിനി, ഡെപ്യൂട്ടി ഡയറക്ടർ ഇ. വി പ്രേമരാജൻ തുടങ്ങിയവർ പങ്കെടുത്തു. റീജിയണൽ ഡയറക്ടർ മുഹമ്മദ് യാസിർ സ്വാഗതവും സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എം.ജെ തോമസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |