കോഴിക്കോട്: കളക്ടറേറ്റിലെ വിവിധ ഓഫീസുകളിലെ ജൈവ - അജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമില്ലെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക‌് നിർദ്ദേശം നൽകി.
ലക്ഷങ്ങൾ മുടക്കി സംസ്കരണ സംവിധാനം ഏർപ്പെടുത്തിയെങ്കിലും മാലിന്യം ചാക്കിൽ കെട്ടിയാണ് സൂക്ഷിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ദുർഗന്ധം കാരണം ജീവിക്കാനാവാത്ത അവസ്ഥയാണ്. കിണറുകളിൽ കാട് വളരുന്ന അവസ്ഥയാണ്. മാലിന്യം പെരുകുന്നത് കാരണം പകർച്ച വ്യാധി വ്യാപിക്കുന്നു. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് ജൂലായ് 29ന് കോഴിക്കോട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |