SignIn
Kerala Kaumudi Online
Thursday, 25 April 2024 6.12 PM IST

ആവിക്കൽ സമരത്തിന് മാവോയിസ്റ്റുകളുടെ സഹായം വേണ്ട മുനയൊടിച്ച് സമരസമിതി

avikkal
avikkal

@ യുവാക്കളെ പൊലീസിന് കാട്ടികൊടുത്തത് സമരസമിതി

കോഴിക്കോട്: ആവിക്കൽ സമരത്തിന് പിന്നിൽ മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളുമെന്ന സി.പി.എം ആരോപണങ്ങളുടെ മുനയൊടിച്ച് ജനകീയ സമരസമിതി. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ സമരപന്തലിനുസമീപം കണ്ട മൂന്ന് യുവാക്കളുടെ പേരുയർത്തിയാണ് സി.പി.എം ജനകീയ സമരത്തെ മാവോയിസ്റ്റ്-തീവ്രവാദ സമരമാക്കിയത്. എന്നാൽ ഈ യുവാക്കളെക്കുറിച്ച് പൊലീസിന് വിവരം നൽകിയത് തങ്ങളാണെന്ന് സമരസമിതി ചെയർമാൻ ടി.ദാവൂദ് പറഞ്ഞു. സമരത്തിന് മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും സഹായം വേണ്ട. സംശയം തോന്നിയപ്പോൾ തന്നെ യുവാക്കളെക്കുറിച്ച് വെള്ളയിൽ പൊലീസിന് വിവരങ്ങൾ കൈമാറി. പൊലീസ് ആവശ്യപ്പെട്ട പ്രകാരം രഹസ്യമായി അവരുടെ ചിത്രങ്ങൾ പകർത്തി നൽകി. ഇതുപ്രകാരമാണ് സമര പന്തലിന് സമീപത്തുനിന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വസ്തുത ഇതാണെന്നിരിക്കെയാണ് സി.പി.എമ്മിന്റെ മാവോയിസ്റ്റ് ആരോപണം. ആവിക്കലിലെ ജനവിരുദ്ധ പ്ലാന്റിനെതിരെ സമരം നടത്താൻ ബാഹ്യശക്തികളുടെ ആവശ്യമില്ല. സമരത്തിന് പ്രത്യേക രാഷ്ട്രീയ നിറമില്ല. എല്ലാ രാഷ്ട്രീയക്കാരും സമരത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കായ സി.പി.എം പ്രവർത്തകരാണ് സമരത്തിന് പിന്തുണയുമായെത്തിയത്. സർക്കാർ പദ്ധതി എങ്ങനെയാണ് എന്തുവിലകൊടുത്തും കൊണ്ടുവരുമെന്ന് ഒരു പാർട്ടി സെക്രട്ടറി പറയുന്നത്. പാർട്ടിക്കാണോ പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഭരണ തുടർച്ചയുടെ ദാർഷ്ട്യമാണ് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകൾ ഇനിയും ബാക്കിയുണ്ട്. ആവിക്കൽ പ്രദേശത്തുകാർക്ക് ജീവനുണ്ടെങ്കിൽ എന്തുവിലകൊടുത്തും പദ്ധതി തടയുമെന്നും ദാവൂദ് പറഞ്ഞു.

പ്രതിഷേധിക്കുന്നവരെ മാവോയിസ്റ്റുകളാക്കുന്ന കാലം


കോഴിക്കോട്: പ്രതിഷേധിക്കുന്നവരെ മാവോയിസ്റ്റുകളും ഇസ്ലാം തീവ്രവാദികളുമായി ചിത്രീകരിക്കുന്ന നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് ആവിക്കൽ സമര പ്രദേശത്തുനിന്ന് മാവോയിസ്റ്റുകളെന്ന പേരിൽ കസ്റ്റഡിയിലെടുത്ത യുവാക്കൾ. ജനകീയ പ്രതിരോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് സമര സ്ഥലത്ത് എത്തിയതെന്നും ഷനീർ ഏരികുന്നൻ, സി.പി.നവാസ്, ഭഗത് ദിൻ തുടങ്ങിയവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സമരസമിതി പ്രവർത്തകരുമായി സംസാരിച്ച ശേഷമായിരുന്ന സന്ദർശനം. ഭീകരവാദികളെ പോലെയാണ് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചുമണിക്കൂർ സ്റ്റേഷനിൽ പിടിച്ചുവെച്ചശേഷമാണ് വിട്ടയച്ചത്. തങ്ങളുടെ കൈയിൽ മാവോയിസ്റ്റ് ലഘുലേഘയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കെ.റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പുരോഗമന യുവജന പ്രസ്ഥാനം എന്ന സംഘടനയുടെ പേരിൽ ഇറക്കിയ കുറിപ്പാണത്. അതിൽ എവിടെയാണ് മാവോയിസ്റ്റ്. അർബൺ മാവോയിസ്റ്റെന്ന് ചാപ്പകുത്തുന്ന സമീപനത്തിൽ നിന്ന് സി.പി.എം പിൻമാറണം. ആവിക്കലിൽ നടക്കുന്ന സമരം ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടിയുള്ളതാണ്. ആവിക്കലിലും സമാന സമരങ്ങൾ നടക്കുന്നിടങ്ങളിലും തങ്ങൾ രംഗത്തുണ്ടാവുമെന്നും യുവാക്കൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.