SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.55 PM IST

ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട ; രണ്ട് മാസത്തിനുള്ളിൽ പിടികൂടിയത് കോടികളുടെ ലഹരി

shihab
ഷിഹാബ്

കോഴിക്കോട് : ജില്ലയിൽ രണ്ട് മാസത്തിനിടെ വിവിധയിടങ്ങളിൽ നിന്നായി പിടികൂടിയത് കോടികളുടെ മയക്കുമരുന്ന്. സിറ്റി പൊലീസിന്റെയും ഡൻസാഫിന്റെയും നേതൃത്വത്തിൽ രണ്ട് മാസത്തിനുള്ളിൽ 30 കിലോഗ്രം കഞ്ചാവ്, 225 ഗ്രാം എം.ഡി.എം.എ, 345 എൽ.എസ്.ഡി സ്റ്റാമ്പ്, 170 എം.ഡി.എം.എ പിൽ, ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ.അക്ബറിന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണർ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരിക്കെതിരെ സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിച്ച പരിശോധനകൾ പരിശോധനകളിലാണ് മയക്കുമരുന്ന് പിടികൂടുന്നത്.ലഹരിക്കെതിരെ കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരുടെ സ്വത്ത് വകകൾ സർക്കാരിലേക്ക് കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റെ കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

@ ആറരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട് : ഫറോക്ക്‌ റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ ആറര കിലോ കഞ്ചാവുമായി തിരുന്നവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ ഷിഹാബ് സി.പി ( 33 വയസ് ) യെ അസിസ്റ്റൻറ് കമ്മീഷ്ണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡൻസാഫ് ) എസ് .ഐ. അരുൺ വി. ആറിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടി.ഫറോക്ക് സ്കൂൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ വ്യാപക മയക്കുമരുന്ന് വിൽപ്പന നടക്കുനുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു. ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിക്കുകയും ആവശ്യക്കാർക്ക് മൊത്തമായി മറിച്ചു വിൽക്കുകയും ചെയ്യുകയുമായിരുന്നു ഷിഹാബിന്റെ പതിവ്. പൊലീസിനെ കബളിപ്പിക്കുന്നതിനായി ട്രെയിനിൽ ശരിയായ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്ത ശേഷം സ്റ്റോപ്പിൽ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പിൽ ട്രെയിൻ നിർത്തുമ്പോൾ ഇറങ്ങി അവിടെ വെച്ച് കച്ചവടം നടത്തിയ ശേഷം നാട്ടിലേക്ക് ബസ് മാർഗം പോവുകയാണ് ഇയാളുടെ രീതി എന്നും മനസ്സിലാക്കി ഡൻസാഫ് ഇയാളെ വലയിലാക്കുകയായിരുന്നു.പ്രതി ഗൾഫിൽ ഡ്രൈവർ ജോലി ചെയ്തിരുന്ന പ്രതി നാട്ടിലെത്തി ചെന്നൈയിൽ ഹോട്ടലിൽ ജേലി ചെയ്ത് വരവേ ആണ് ലഹരി കാരിയറായി പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് ഫറോക്ക് സി .ഐ. എം .പി. സന്ദീപ് പറഞ്ഞു.ഷിഹാബിനെതിരെ ഭവനഭേദനം മോഷണം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ഫറോക്കും പരിസര പ്രദേശങ്ങളിലും ലഹരി ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരെങ്കിലും ലഹരി ഉപയോഗിക്കുന്നതോ വിൽക്കുന്നതോ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കേരളാ പൊലീസിന്റെ ലഹരിക്കെതിരെയുളള പുതിയ പദ്ധതിയായ യോദ്ധാവിന്റെ വാട്സ് ആപ്പ് നബറിലേക്ക് അറിയിക്കാമെന്നും ഫറോഖ് എ.സി.പി എ.എം സിദ്ധിഖ് പറഞ്ഞു .ഡൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് സീനിയർ സി.പി.ഒ കെ.അഖിലേഷ് സി.പി.ഒ ജിനേഷ് ചൂലൂർ, ഷാഫി പറമ്പത് കാരയിൽ സനോജ്, അർജുൻ അജിത്ത് ഫറോഖ് സ്റ്റഷനിലെ എസ്.ഐ മുഹമ്മദ് ഹനീഫ എ.എസ്.ഐ മാരായ ഹരീഷ് പി, ജയാ നന്ദൻ, സി.പി.ഒ ജാങ്കിഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

30 കിലോഗ്രം കഞ്ചാവ്,

225 ഗ്രാം എം.ഡി.എം.എ,

345 എൽ.എസ്.ഡി സ്റ്റാമ്പ്,

170 എം.ഡി.എം.എ പിൽ,

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.