കോഴിക്കോട് : രാജ്യത്തെ യുവാക്കളുടെ മാതൃകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. പ്രധാനമന്ത്രിയുടെ 72ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് സേവാപാക്ഷികത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മറ്റി ഒരുക്കിയ 'നരേന്ദ്ര മോദിയുടെ ജീവിതവും പ്രവർത്തനവും' പ്രദർശനം അസ്പിൻ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ ഉയർത്താൻ മോദിക്ക് കഴിഞ്ഞു. വിമർശനങ്ങൾക്ക് പ്രവൃത്തികൊണ്ട് മറുപടി നൽകി. പോപ്പുലർ ഫ്രണ്ട് നേതാക്കൾ നരേന്ദ്രമോദിയെ അപായപ്പെടുത്താൻ ശ്രമിച്ചതിന്റെ രേഖകൾ എൻ.ഐ.എ നൽകിയ റിപ്പോർട്ടിലുണ്ട്. ബിഹാറിലെ പട്‌നയിൽ പൊതുസമ്മേളനത്തിൽ നരേന്ദ്രമോദിയെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നൽകി ചാവേറുകളെ അയച്ചതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോട് ആണെന്നത് ഞെട്ടലോടെയാണ് അറിഞ്ഞത്. രാജ്യവ്യാപകമായി നടന്ന അറസ്റ്റിൽ കേരളത്തിൽ ഒഴികെ മറ്റൊരു സ്ഥലത്തും ഹർത്താലോ അക്രമ സംഭവങ്ങളോ ഉണ്ടായിട്ടില്ല. കേരളത്തിൽ പി.എഫ്.ഐ പ്രവർത്തനത്തിന് പിന്തുണ നൽകുന്നത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാണ്. ഹർത്താലിനെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ഹസീബ് അഹമ്മദ് മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, ,ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി, വൈസ് പ്രസിഡന്റുമാരായ ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി.സുധീർ, കെ.പി.വിജയലക്ഷ്മി, രാമദാസ് മണലേരി, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ വി.കെ.ജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |