കോഴിക്കോട്: കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും സംരക്ഷിച്ച് നഗരത്തെ മൊഞ്ചത്തിയാക്കാനൊരുങ്ങി യുവ ആർകിടെക്ടുകൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ടസ് (ഐ.ഐ.എ) കാലിക്കറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ യംഗ് ആർക്കിടെക്റ്റ്‌സ് ഫെസ്റ്റിവെലും 'ക്രോസ് റോഡ്‌സ് 2022ഉം ഒക്ടോബർ 27,28,29 തീയതികളിൽ കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാലിക്കറ്റ് ട്രേഡ് സെന്ററിലും സ്വപ്‌ന നഗരിയിലെ ഓപ്പൺ സ്റ്റേജിലുമായി ഒരുക്കുന്ന നാലവേദികളിലായാണ് മൂന്നു ദിവസത്തെ പരിപാടികൾ. വിദേശത്തെയും സ്വദേശത്തെയും പ്രമുഖരായ ആർക്കിടെക്ടുകൾ, ക്യൂറേറ്റർമാർ, ചിന്തകർ, എഴുത്തുകാർ സിനിമാ പ്രവർത്തകർ തുടങ്ങി 1500ലേറെ പേർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട്ടെത്തും. അവരിലൂടെ ഉരുത്തിരിയുന്ന ചിന്തകൾ പൊതുജനങ്ങളിലേക്ക് പങ്കുവയ്ക്കും.
ലോകപ്രശസ്തരായ വാസ്തു ശിൽപ്പികളാൽ രൂപകത്പ്പന ചെയ്ത് കോഴിക്കോടിനെ ഒരു മാതൃകാ നഗരമായി മാറ്റുക എന്ന ലക്ഷ്യം കൂടി ഫെസ്റ്റ് മന്നോട്ടു വയ്ക്കുന്നുണ്ടെന്ന് ഐ.ഐ.എ കോഴിക്കോട് സെന്റർ ചെയർപേഴ്‌സൺ ആർക്കിടെക്ട് പി.പി. വിവേക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ഉദ്യമത്തിനായി രാജ്യാന്തര ദേശീയ തലത്തിൽ പ്രമുഖരായ വാസ്തുശിൽപ്പികൾ പങ്കെടുക്കുന്ന വർക്ക് ഷോപ്പുകൾ, ദേശീയ സിസൈൻ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. പൊതു ജനങ്ങൾക്കു വേണ്ടി പബ്ലിക് എക്‌സിബിഷൻ എന്നിവയും ഒരുക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിനു വേണ്ടിയുള്ള മൂന്നു വർക്ക്‌ഷോപ്പുകളാണ് ഇതിൽ പ്രധാനം.
റീവീവ് കോഴിക്കോട്
''റീവീവ് കോഴിക്കോട്'' എന്ന പേരിൽ നാഷണൽ ഡിസൈനിംഗ് കോമ്പറ്റീഷനാണ് ഒന്ന്. കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ് മാനാഞ്ചിറയും അതിന്റെ തീരത്തെ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും. പ്രവർത്തനം നിലച്ച് ജീർണതയെ നേരിടുന്ന കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും സമീപത്തെ മാനാഞ്ചിറയും അതിനു ചുറ്റുമുള്ള റോഡുകളും വൈക്കം മുഹമ്മദ് ബഷീർ റോഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളെ സംയോജിപ്പിച്ചുള്ള ആർക്കിടെക്ച്വർ ഡിസൈനിംഗാണ് റീവീവ് കോഴിക്കോട് വിഭാവനം ചെയ്യുന്നത്. മികച്ച ഡിസൈനിംഗിന് അഞ്ചു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മൂന്നു ലക്ഷം, ഒരു ലക്ഷം വീതം സമ്മാനമായി നൽകും. ലോക പ്രശസ്ത ആർക്കിടെക്ടുകളായ പീറ്റർ റിച്ച്, സൗമിത്രോ ഘോഷ്, കെ.ടി.രവീന്ദ്രൻ, ആർക്കിടെക്ചർ, അർബൻ ഡിസൈൻ, കൺസർവേഷൻ എന്നീ മേഖലകളിലെ മറ്റ് പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട ജൂറി പാനലായിരിക്കും എൻട്രികൾ വിലയിരുത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |