കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞത ലോകത്തിന് വിസ്മയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 'നരേന്ദ്ര മോദിയുടെ ജീവിതവും ഭരണതന്ത്രജ്ഞതയും ദൗത്യവും വീക്ഷണവും' എന്ന വിഷയത്തിൽ അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രയും സമർത്ഥമായി ഭരണരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ മറ്റൊരു ഭരണാധികാരിക്കും സാധിച്ചിട്ടില്ല. നാടിന്റെ വികസനത്തിനുവേണ്ടിയുള്ള സമവായ ശ്രമങ്ങൾ മുമ്പൊരിക്കലും ഇതുപോലെ ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ ആത്മാഭിമാനം ഉയർന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു നടപ്പാക്കിയ യൂറോ സെന്ററിസത്തിന്റെ പൊളിച്ചെഴുത്താണ് നരേന്ദ്രമോദി ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ദ വീക്ക് മുൻ ന്യൂസ് എഡിറ്റർ രാമചന്ദ്രൻ പറഞ്ഞു. 21ാം നൂറ്റാണ്ടിലെ ലോകത്തിന്റെ ട്രെൻഡ് സെറ്ററാണ് നരേന്ദ്രമോദിയെന്നും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കുന്നതിനുള്ള ശ്രമത്തിലാണദ്ദേഹമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയറക്ടേഴ്സ് റീജിയണൽ ഡയറക്ടർ ഡോ. ജോർജ് വി. ആന്റണി പറഞ്ഞു. എഫ്.ഐ.സി.സി.ഐ സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് എൽ. അശ്വനി , പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ അഡ്വ.വി.കെ.സജീവൻ സ്വാഗതവും കൺവീനർ പി. ജിതേന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |