കൽപ്പറ്റ: തമിഴ്നാട് സ്വദേശിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഇടനിലക്കാരിയായ യുവതിയും മറ്റൊരാളുമാണ് പിടിയിലാകാനുള്ളത്. ആറു പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പേരാമ്പ്ര സ്വദേശി കാപ്പുമ്മൽ റിയാസ് (മുജീബ് 33), വൈത്തിരി തളിപ്പുഴ സ്വദേശി അനസ് (36), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42), തിരുവനന്തപുരം സ്വദേശിനി മഞ്ചു ( ഭദ്ര 33), തമിഴ്നാട് തിരിപ്പൂർ സ്വദേശിനി ശരണ്യ (33), മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ് (28) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. വൈത്തിരി, ലക്കിടി എന്നിവിടങ്ങളിലെ ഫ്ളാറ്റിലും ഹോംസ്റ്റേയിലും എത്തിച്ചായിരുന്നു പീഡനം. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |