കോഴിക്കോട്: കശുവണ്ടി, ഉണക്കമുന്തിരി, അത്തിപ്പഴം, ബദാം, പിസ്ത, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി ഡ്രൈ ഫ്രൂട്ട്സിന്റെ നീണ്ട നിര. ഓറഞ്ച് പീലും , തേനും ,മിക്സ് ഫ്രൂട്ട് ജാമും മുന്തിരി വെെനും മറ്റനേകം രുചിക്കൂട്ടുകളും മറുവശത്ത്. ഒരുപാട് കൈകൾ ഒരേ മനസോടെ പങ്കുചേർന്നതോടെ കോഴിക്കോട് അപ്പോളോ ഡിമോറയിലെ ആദ്യ കേക്ക് മിക്സിംഗ് ആഘോഷമായി.
250 കിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള 75 കിലോ ചേരുവകളാണ് കേക്ക് മിക്സിംഗ് കാർണിവലിൽ മിക്സ് ചെയ്തത്. വ്യത്യസ്തമായ 13 തരം ഡ്രെെഫ്രൂട്ട്സാണ് ഉപയോഗിച്ചിരിക്കുന്നത്. ഹോട്ടലിൽ പ്രത്യേകം തയ്യാറാക്കിയ മേശയിലായിരുന്നു കേക്ക്മിക്സിംഗ്. മദ്യത്തിന്റെ അംശവും കൃത്രിമ കളറും ഇല്ലാതെയാണ് അപ്പോളോയിൽ കേക്ക് നിർമിക്കുന്നത്. കേക്കിന് സവിശേഷമായ രുചിയും മണവും ഘടനയും നൽകാൻ മുന്തിരി വെെനാണ് ഉപയോഗിച്ചിട്ടുള്ളത്. കുതിർത്ത പഴങ്ങളും അണ്ടിപ്പരിപ്പും മൂന്നുമാസം വരെ വരെ വായു കടക്കാത്ത പാത്രങ്ങളിൽ ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുക. ബാക്കിയുള്ള മിശ്രിതം അടുത്ത വർഷവും ഉപയോഗിക്കാം. കുറെ നാൾ കൂട്ടിവച്ച പഴങ്ങളും മിശ്രണം ചെയ്യുന്ന പ്രക്രിയ, ഭാഗ്യവും ഐക്യവും ആകർഷിക്കുമെന്ന ഒരു ജനകീയ വിശ്വാസമുണ്ട് . ഇതാദ്യമായാണ് അപ്പോളോ ഡിമോറ കേക്ക് മിക്സിംഗ് കാർണിവൽ സംഘടിപ്പിക്കുന്നത്. അപ്പോളോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഒ.എം.എ റഷീദ്, എക്സിക്യുട്ടീവ് ഡയറക്ടർ
സാബിത്ത് കൊറമ്പ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ ഷാജി മടത്തിൽ, വീരാൻകുട്ടി ഹാജി, സലീം ദിബാഹ്, താജ്മൽ ഹുസെെൻ, ഇ.സി മുഹമ്മദ്, സദറുദ്ധീൻ, ഗ്രൂപ്പ് എക്സിക്യുട്ടീവ് വെെസ് പ്രസിഡന്റ് സാജൻ ഒടുങ്ങത്ത്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുജിത്ത് ഹെർബെർട്ട്, ജനറൽ മാനേജർ മഹേഷ്.വി രാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |