കോഴിക്കോട്: ഭാസ്‌കരേട്ടനും കുമാരേട്ടനും തുടങ്ങി മക്കളിലൂടെ വളർന്ന കോഴിക്കോടൻ മിൽക്ക് സർബത്ത് ഇനി രണ്ടിടങ്ങളിൽ. കെട്ടിടം ഒഴിയാൻ കോടതി വിധി വന്നതോടെയാണ് സി.എച്ച് മേൽപ്പാലത്തിന് താഴെ പാരഗൺ ഹോട്ടലിന് സമീപം പ്രവർത്തിച്ചിരുന്ന സർബത്ത് കട താത്കാലികമായി അടച്ചത്. നിലവിലെ കച്ചവടക്കാരായ ആനന്ദനും മുരളിയും മനോജും രണ്ടിടങ്ങളിൽ കട തുടങ്ങാനുള്ള ഒരുക്കത്തിലാണ്. മുരളി ടാഗോർ ഹാളിന് സമീപത്തും ആനന്ദനും മനോജും പഴയ കടയുടെ പരിസരത്തുമാണ് കട തുടങ്ങുന്നത്. ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങും.
ഏഴ് പതിറ്റാണ്ടുകാലം കോഴിക്കോട്ടെത്തുന്നവരുടെ മനസ് കുളിർപ്പിച്ചതാണ് എം.എസ് എന്ന് ചുരുക്കപ്പേരിലറിയുന്ന മിൽക്ക് സർബത്ത് കട. രാഷ്ട്രീയ, സാമൂഹിക, സിനിമ രംഗത്തെ നിരവധി പ്രമുഖരാണ് എം.എസിന്റെ രുചി തേടിയെത്തിയത്. കുമാരന്റെയും ഭാസ്‌കരന്റെയും രുചിക്കൂട്ടുകൾ മക്കളായ മുരളിയും ആനന്ദനും മനോജും കാത്തുസൂക്ഷിച്ചതാണ് കോഴിക്കോട്ടെത്തുന്നവരെ കടയിലേക്ക് ആകർഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |