കോഴിക്കോട്: മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ചെറുവണ്ണൂർ കുണ്ടായിത്തോട് നന്തുണി പാടത്ത് കുന്നത്ത്പറമ്പ് വീട്ടിൽ സൽമാൻ ഫാരിസ് (25) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 300 എൽ.എസ്.ഡി സ്റ്റാമ്പ്, 10.020 ഗ്രാം എം.ഡി.എം.എ, 5 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതം അരവിന്ദ് ഘോഷ് റോഡിൽ കെ.കെ.ബിൽഡിംഗിന് സമീപത്തുവച്ചാണ് അറസ്റ്റിലായത്.
എൽ.എസ്.ഡി സ്റ്റാമ്പ് കൊറിയർ മുഖേന വന്നത് കളക്ട് ചെയ്ത് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് പ്രതി അറസ്റ്റിലായത്. പ്രതിയിൽനിന്നും മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സ്റ്റാമ്പിന്റെ പാഴ്സൽ തമിഴ്നാട് സംസ്ഥാനത്തു നിന്നും വന്നതായാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. ഇതിന്റെ പിറകിൽ വിദേശബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരുന്നു. സംസ്ഥാനത്ത് സമീപകാലത്ത് കണ്ടെടുത്ത ഏറ്റവും വലിയ എൽ.എസ്.ഡി സ്റ്റാമ്പ് മയക്കുമരുന്ന് വേട്ടയാണിത്.
കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത്ബാബു, കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മോഹൻദാസ്, പ്രിവന്റീവ് ഓഫീസർമാരായ പി.മനോജ്, എം സജീവൻ, പി.അനിൽദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ.ഡി.എസ്, സതീഷ്. പി.കെ, ഗംഗാധരൻ.കെ, വിനു. വി.വി, മുഹമ്മദ് അബ്ദുൽ റൗഫ്, സുരാജ്.സി.കെ എക്സൈസ് ഡ്രൈവർ ബിബിനീഷ് എം എം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |