കോഴിക്കോട്: നെഹ്റു വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന സ്വന്തം ഫാസിസ്റ്റ് നിലപാടിനെ ന്യായീകരിക്കുന്നതാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേളുവേട്ടൻ പഠന കേന്ദ്രവും പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിച്ച നെഹ്റുവും മതനിരപേക്ഷ ഇന്ത്യയും സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയും നെഹ്റുവും നടത്തിയ മഹത് പ്രവൃത്തികളുടെ പലിശ പറ്റിക്കഴിയുന്ന ഇപ്പോഴത്തെ കോൺഗ്രസുകാർ നെഹ്റുവിനെതിരെ തെറ്റായ കാര്യങ്ങൾ പറയരുത്. അതേസമയം നെഹ്റു സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും അനുഭാവം പുലർത്തിെയെന്നു പറയുന്നതിൽ തെറ്റിലെന്നും ബേബി പറഞ്ഞു.
എതിരാളികൾ എന്ത് പറഞ്ഞാലും അവർക്കെതിരെ അസംബന്ധം പറയാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ. സ്വന്തം പാർട്ടിയിലെ മഹാനായ വ്യക്തിയെക്കുറിച്ച് തെറ്റായ പരാമർശങ്ങൾ നടത്തിയിട്ട് നെഹ്റു കുടുംബം പോലും പ്രതികരിച്ചില്ല.
എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ലതിക, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കെ.കെ.രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |