കോഴിക്കോട്: ഊട്ടിയിലും മലമ്പുഴയിലുമുള്ളത് പോലെ സമാനമായ രീതിയിൽ കോഴിക്കോട്ടും പുഷ്പ ഉദ്യാന പ്രദർശനത്തിന് സ്ഥിരം സംവിധാനമൊരുക്കണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ . 44ാംമത് കാലിക്കറ്റ് ഫ്ലവർ ഷോ ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്ത് സായാഹ്നങ്ങളിൽ ഇത്തരം വിനോദങ്ങളിലേർപ്പെടുമ്പോൾ അത് നൽകുന്ന സന്തോഷം ചെറുതല്ല. ഈ സന്തോഷം മേഖലയെ വിപണി മൂല്യമുള്ളതാക്കി പരിവർത്തിപ്പിക്കാനും പുഷ്പ കയറ്റുമതി സാദ്ധ്യതകളിലേക്ക് മാറാനും വഴിയൊരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ.റംലത്ത്, ജെയിംസ് ജേക്കബ്, കെ.എം.സി.ടി ചെയർമാൻ ഡോ.കെ മൊയ്തു, എം.എ ജേക്കബ് എന്നിവർ പ്രസംഗിച്ചു.ജനറൽ കൺവീനർ ആർ.ജി അംബിക രമേശ് സ്വാഗതവും കെ.ഇ സുരേഷ് ബാബു നന്ദിയും പറഞ്ഞു. 29 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ ഫ്ലവർ ഷോ നടക്കും. ദിവസവും കലാ പരിപാടികളും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |