SignIn
Kerala Kaumudi Online
Saturday, 20 April 2024 6.00 AM IST

3,​684 പേ‌ർക്ക് കൊവിഡ്

jjjjjjjjjjj

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.81 ശതമാനം
രോഗബാധിതരായി ചികിത്സയിൽ 29,111 പേർ
ആകെ നിരീക്ഷണത്തിലുള്ളത് 31,942 പേർ

മലപ്പുറം: കൊവിഡ്- 19 വ്യാപനം മലപ്പുറം ജില്ലയിൽ സങ്കീർണ്ണമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 3,000ൽ കൂടുതലായി തുടരുകയാണ്. ബുധനാഴ്ച മാത്രം ജില്ലയിൽ 3,684 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 31.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ബുധനാഴ്ച രോഗബാധിതരായവരിൽ 3,549 പേരും നേരിട്ട സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. 116 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിതരിൽ 17 പേർ പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെയായി 666 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.

721 പേർ ബുധനാഴ്ച രോഗമുക്തരായി. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 779 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 232 പേരും 357 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണ്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിൽ വീഴ്ച പാടില്ല: ജില്ലാ മെഡിക്കൽ ഓഫീസർ

രോഗ വ്യാപനത്തിന്റെ തോത് ഉയർന്നു നിൽക്കുമ്പോൾ സമ്പർക്കത്തിലൂടെയുള്ള രോഗികൾ വർദ്ധിക്കാനുള്ള സാഹചര്യമുള്ളതിനാൽ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിൽ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. സാമൂഹ്യ അകലം ഉറപ്പാക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. പൊതു സമ്പർക്കത്തിലേർപ്പെടുന്നവർ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ച് സ്വയം സുരക്ഷ ഉറപ്പു വരുത്തണം.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ

ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 0483 2737858, 2737857, 2733251, 2733252, 2733253.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.